
ദില്ലി: യമുനാ നദിയുടെ വെള്ളപ്പൊക്കപ്രദേശത്ത് 2016 ൽ സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിനെ തുടർന്ന് പരിസ്ഥിതി നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ശ്രി ശ്രി രവിശങ്കറിനും സുപ്രീംകോടതിയിൽ ആശ്വാസം. 2017 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ ജി ടി) ഫൗണ്ടേഷനെതിരെ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പരിപാടി നടന്ന സ്ഥലം ഫൗണ്ടേഷന് കൈമാറുന്നതിന് മുമ്പുതന്നെ മോശം അവസ്ഥയിലായിരുന്നുവെന്ന് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി നഷ്ടപരിഹാരമായി, ഫൗണ്ടേഷൻ ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ (ഡി ഡി എ) നിക്ഷേപിച്ച അഞ്ച് കോടി രൂപ നാലാഴ്ചയ്ക്കകം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam