ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കേ രാജ്യം വിടാന്‍ ശ്രമം; റാണാ കപൂറിന്‍റെ മകളെ വിമാനത്താവളത്തിൽ തടഞ്ഞു

Published : Mar 08, 2020, 07:53 PM ISTUpdated : Mar 08, 2020, 07:54 PM IST
ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കേ രാജ്യം വിടാന്‍ ശ്രമം;  റാണാ കപൂറിന്‍റെ മകളെ വിമാനത്താവളത്തിൽ തടഞ്ഞു

Synopsis

ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നു റോഷ്‍നി കപൂര്‍. റാണാ കപൂറിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ ഇഡിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 

മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ മകളെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിൽ ലണ്ടനിലേക്ക് പോവാൻ ശ്രമിക്കുന്നതിന് ഇടെയായിരുന്നു റോഷ്‍നി കപൂറിനെ തടഞ്ഞത്. ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നു റോഷ്‍നി കപൂര്‍. റാണാ കപൂറിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ ഇഡിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 

കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ഇന്നലെയാണ് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ ഇഡി അറസ്റ്റ് ചെയ്‍തത്. ഡിഎച്ച്എഫ്എല്‍ എന്ന സ്വകാര്യകമ്പനിക്ക് 4500 കോടിരൂപ വായ്പ അനുവദിച്ചതിന് തൊട്ടുപിന്നാലെ റാണാ കപൂറിന്‍റെ പേരിലുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് 600 കോടി എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. റാണയുടേയും മക്കളുടേയും ഓഫീസുകളിലും വീടുകളിലും ഇഡി റെയ്‍ഡ് നടത്തിയിരുന്നു. 

അതേസമയം ഡിഎച്ച്എഫ്എല്ലിന് 4500 കോടി രൂപ വായ്പ അനുവദിച്ച കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വായ്പ അനുവദിച്ചതിൽ ഡിഎച്ച്എഫ്എല്ല് പ്രൊമോട്ടർ കപിൽ വധാവനും യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറും ക്രിമിനൽ ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും