'ബിരിയാണി' പരാമർശം; യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

Web Desk   | Asianet News
Published : Feb 07, 2020, 03:23 PM IST
'ബിരിയാണി' പരാമർശം; യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

Synopsis

ഇത്തരം പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ് യോഗി ആദിത്യനാഥ് ചെയ്തിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്. 

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ദില്ലിയിലെ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ബിരിയാണി നൽകുന്നു എന്ന പ്രസ്താവനയിൻ മേലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ് യോഗി ആദിത്യനാഥ് ചെയ്തിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കഴിഞ്ഞയാഴ്ച ദില്ലിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്. ''ദില്ലിയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ പോലും ആംആദ്മി സർക്കാരിന് സാധിക്കുന്നില്ല. അവർ വിഷാംശം കലർന്ന വെള്ളമാണ് കുടിക്കുന്നത്. എന്നാൽ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർക്ക് ആംആദ്മി സർക്കാർ ബിരിയാണിയാണ് നൽകുന്നത്.'' ഇതായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. കോൺഗ്രസും കെജ്‍രിവാളും വിഭാഗീയ ശക്തികളെ പിന്തുണയ്ക്കുന്നു എന്നും ആദിത്യനാഥ് വിമർശിച്ചിരുന്നു. ഭീകരവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു