പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം വൈദ്യുത ശ്മശാനത്തിലെ ദഹനചൂളയിലേക്ക് ചാടി 30കാരൻ

Published : Jul 24, 2026, 08:47 AM IST
Youth jumps into electric furnace  with grandmothers deadbody

Synopsis

മുത്തശ്ശി മരിച്ചത് മുതൽ യുവാവ് ഏറെ ദുഖിതനായിരുന്നുവെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പകൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന യുവാവ് സംസ്കാര സമയത്ത് ഇത്തരമൊരു പ്രവർത്തി ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളുള്ളത്.

കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ മരണം തളർത്തി. മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം വൈദ്യുതി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടൻ ശ്രമിച്ച് പേരക്കുട്ടി. ബന്ധുക്കളുടെ ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും 30കാരന് ഗുരുതര പരിക്ക്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിലാണ് മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം ജീവനൊടുക്കാൻ മുപ്പതുകാരൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗെടെ സ്വദേശിയായ വയോധികയുടെ സംസ്കാര ചടങ്ങുകളുടെ അവസാന ഘട്ടത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ദഹന ചൂളയിലേക്ക് വച്ച് അടയ്ക്കാനൊരുങ്ങുമ്പോഴായിരുന്നു പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം. ചൂളയിലേക്ക് ചാടിയ യുവാവിനെ ഏറെ പണിപ്പെട്ടാണ് സമീപത്തുണ്ടായിരുന്നവർ പുറത്തെത്തിച്ചത്. ജീവൻ രക്ഷിക്കാനായെങ്കിലും ഗുരുതര പൊള്ളലാണ് യുവാവിന് നേരിട്ടിട്ടുള്ളത്.

യുവാവിനെ നബദീപിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യുത ദഹന ചൂളയ്ക്ക് മുൻപിൽ മൃതദേഹം വച്ചിരിക്കുന്ന ദൃശ്യങ്ങളും മൃതദേഹത്തിലേക്ക് ചാടി വീണ് ചൂളയ്ക്കുള്ളിലേക്ക് പോവുന്ന യുവാവിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്ദ്രജിത് ബിശ്വാസ് എന്ന യുവാവാണ് മുത്തശ്ശിക്കൊപ്പം ശ്മശാനത്തിലെ ചൂളയിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുത്തശ്ശി മരിച്ചത് മുതൽ യുവാവ് ഏറെ ദുഖിതനായിരുന്നുവെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പകൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന യുവാവ് സംസ്കാര സമയത്ത് ഇത്തരമൊരു പ്രവർത്തി ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളുള്ളത്.

 

 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറിക്കത്തിയുമായി മുകളിലെ നിലയിലെത്തി, അമ്മായിയമ്മയെ കുത്തി മരുമകൾ, 33 കാരിയുടെ ക്രൂരത സ്വത്തുതർക്കത്തിന്‍റെ പേരിൽ
സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്ന് സോണിയ ​ഗാന്ധി; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ​ഗാന്ധി