കെട്ടിടത്തിലെ തീപിടിത്തത്തിൽ 14 കാരൻ മരിച്ചു, 14 പേരെ അറസ്റ്റ് ചെയ്ത് ബ്രീട്ടീഷ് പൊലീസ്; സംഭവം യുകെയിൽ

Published : May 05, 2025, 08:08 AM IST
കെട്ടിടത്തിലെ തീപിടിത്തത്തിൽ 14 കാരൻ മരിച്ചു, 14 പേരെ അറസ്റ്റ് ചെയ്ത് ബ്രീട്ടീഷ് പൊലീസ്; സംഭവം യുകെയിൽ

Synopsis

ന്യൂ കാസിലിലെ ഗേറ്റ്ഷെഡിലെ ഒരു കെട്ടിടത്തിലാണ് ആണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലണ്ടൻ: യുകെയിലുണ്ടായ തീപിടിത്തത്തിൽ കൗമാരക്കാരനായ ആണ്‍കുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് 14 കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ബ്രിട്ടീഷ് പൊലീസ് കൂട്ടിച്ചേർത്തു. ന്യൂ കാസിലിലെ ഗേറ്റ്ഷെഡിലെ ഒരു കെട്ടിടത്തിലാണ് ആണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 14 വയസുകാരനായ ലേട്ടണ്‍ കാർ എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. 

കൊലപാതകമെന്ന സംശയത്തിൽ പതിനൊന്ന് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയും അറസ്റ്റ് ചെയ്തതായി നോർത്തുംബ്രിയ പൊലീസ് ശനിയാഴ്ച അറിയിച്ചു. അറസ്റ്റ് ചെയ്തവരിൽ 11 നും 14 നും ഇടയിൽ പ്രായമുള്ള 14 കുട്ടികളാണുള്ളതെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ലൂയിസ് ജെങ്കിൻസ് പറഞ്ഞു.

വെള്ളിയാഴ്ച്ച മുതൽ കുട്ടിയെ കാണാത്തതിനെത്തുടർന്ന് പരാതി നൽകിയതിനെത്തുടർന്ന് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ന്യൂകാസിലിനടുത്തുള്ള ഗേറ്റ്‌സ്‌ഹെഡിലെ കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു ആണ്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് ഇത് കാണാതായ ലേട്ടണ്‍ കാറിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. വെളളിയാഴ്ച്ച രാത്രിയാണ് തീപിടിത്തത്തിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം
പസഫിക് സമുദ്രത്തിൽ രണ്ട് കപ്പലുകൾ കൂടി തകർത്ത് യുഎസ് സൈന്യം; അഞ്ച് പേരെ വെടിവച്ച് കൊന്നു, നടപടി മയക്കുമരുന്ന് കടത്ത് ആരോപിച്ച്