ടര്‍ക്കിഷ് എയര്‍ലൈന്‍സിലൂടെ ഈ ജനുവരിയില്‍ 76 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ ശേഷിയില്‍ 10 ശതമാനം വര്‍ധന രേഖപ്പെടുത്തി. ആകെ 84 ശതമാനം ലോഡ് ഫാക്ടറും കാര്‍ഗോ ഗതാഗതത്തില്‍ 18.8 ശതമാനം വര്‍ധനവും കമ്പനി നേടി.

കൊച്ചി: ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ഈ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം യാത്രക്കാർ. 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭ്യമായ സീറ്റ് കിലോമീറ്ററുകളുടെ (എഎസ്‌കെ) അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ശേഷി 10 ശതമാനം വര്‍ധിച്ചതായി കമ്പനി അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആകെ ലോഡ് ഫാക്ടര്‍ 84 ശതമാനമായി രേഖപ്പെടുത്തി. അന്താരാഷ്ട്ര സര്‍വീസുകളില്‍ ലോഡ് ഫാക്ടര്‍ 83. 7 ശതമാനവും ആഭ്യന്തര സര്‍വീസുകളില്‍ 87.5 ശതമാനവും ആയിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 2025 ജനുവരിയിലെ 28 ലക്ഷത്തില്‍ നിന്ന് 2026 ജനുവരിയില്‍ 31 ലക്ഷമായി ഉയര്‍ന്നു, ഇത് 10. 8 ശതമാനം വര്‍ധനവാണ്.

2026 ജനുവരിയില്‍ ലഭ്യമായ സീറ്റ്കിലോമീറ്ററുകള്‍ (എഎസ്‌കെ) 23. 7 ബില്യണായി ഉയര്‍ന്നു. 2025ലെ അതേ കാലയളവില്‍ ഇത് 21. 5 ബില്യണ്‍ ആയിരുന്നു. കാര്‍ഗോ/മെയില്‍ ഗതാഗതം 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 18. 8 ശതമാനം വര്‍ധിച്ച് 178. 3 ആയിരം ടണ്ണായി. 2026 ജനുവരി അവസാനം ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ആകെ വിമാനങ്ങളുടെ എണ്ണം 522 ആയി.