അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുന്നു? അനുകൂല സാഹചര്യമെന്ന് വിലയിരുത്തൽ; ട്രംപിനും ജനകീയ പ്രക്ഷോഭത്തിനും നടുവിൽ ഇറാൻ ഭരണകൂടം

Published : Jan 11, 2026, 10:58 AM IST
Iran America

Synopsis

ഇറാനിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അമേരിക്കൻ സൈനിക നീക്കത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരെ നടക്കുന്ന പ്രതിഷേധം ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുകയാണ്

വാഷിങ്ടൺ ഡിസി: ജനകീയ പ്രക്ഷോഭം ശക്തമായ ഇറാനിൽ അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുമോ? ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ പ്രസിഡൻ്റ് ട്രംപുമായി സംസാരിച്ചെന്ന് ന്യൂയോർക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം ഇറാൻ ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് കൂടുതൽ ശക്തമാവുകയാണ്.

രാജ്യത്തെമ്പാടും ഇൻ്റർനെറ്റ് നിരോധിച്ചിട്ടും പ്രക്ഷോഭത്തെ അടക്കിനിർത്താൻ ഇറാൻ ഭരണകൂടത്തിന് സാധിച്ചില്ല. ജീവിതച്ചെലവ് വ്യാപിച്ചതും ഇറാൻ്റെ കറൻസി മൂല്യം ഇടിഞ്ഞതുമാണ് ജനത്തെ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ ഇതുവരെ 72 പേർ കൊല്ലപ്പെട്ടതായും 2300 ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. കൃത്യമായ കണക്ക് ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതിഷേധക്കാരെ ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമായ ദൈവത്തിൻ്റെ ശത്രുക്കളായി കണക്കാക്കുമെന്നാണ് ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി വ്യക്തമാക്കിയത്. പ്രതിഷേധക്കാർക്ക് കീഴടങ്ങില്ലെന്ന നിലപാടിലാണ് അയത്തൊള്ള അലി ഖമനേയി. 1980-ൽ അന്തരിച്ച ഇറാന്റെ മുൻ രാജാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ പിന്തുണച്ച് പ്രക്ഷോഭകർ മുദ്രാവാക്യം മുഴക്കിയതും, രാജാവിൻ്റെ മകൻ റെസ പഹ്‌ലവി പ്രതിഷേധം തുടരാൻ ആവശ്യപ്പെട്ടതും ഖമനേയിയേയും കൂട്ടരേയും കൂടുതൽ അസ്വസ്ഥരാക്കിയിട്ടുണ്ട്.

പ്രതിഷേധം ഇറാന് പുറത്തേക്കും വ്യാപിക്കുന്നുണ്ട്. ലണ്ടനിലെ കെൻസിംഗ്ടണിലെ ഇറാൻ എംബസിയുടെ ബാൽക്കണിയിൽ കയറിയ സമരാനുകൂലി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക വലിച്ചുകീറി. 1979 ന് മ്പ് രാജവാഴ്ച കാലത്തെ "സിംഹവും സൂര്യനും" എന്ന ചിഹ്നം ഇവിടെ സ്ഥാപിക്കുകയും ചെയ്തു. ഇവിടെ തടിച്ചുകൂടിയ ഇറാൻ പൗരന്മാർ കൈയ്യടിച്ചും മുദ്രാവാക്യം മുഴക്കിയും ആഹ്ലാദം പ്രകടിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് തന്നെ ഭയം, പാകിസ്ഥാനിലെ സ്കൂളിൽ സൈഫുള്ള കസൂരിയുടെ പ്രസംഗം; പാക് സൈന്യവുമായുള്ള അവിശുദ്ധ ബന്ധത്തിൽ വെളിപ്പെടുത്തൽ
'പോളണ്ടിക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'! വെനസ്വേലക്ക് സംഭവിക്കുന്നതുമായി ഇതിന് ബന്ധമുണ്ടോ? ട്രംപ് ലോകത്തോട് വിളിച്ചു പറയുന്നതെന്ത്?