
റിയാദ്: ഗാസയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാനുള്ള അടിയന്തര ഉച്ചകോടിയിൽ പങ്കെടുക്കാനായി അറബ്-രാഷ്ട്ര നേതാക്കൾ സൗദി അറേബ്യയിൽ. ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിൽ ഗാസ വിഷയം മാത്രമാണ് അജണ്ട. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇറാൻ പ്രസിഡന്റും യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിലെത്തുന്നത്. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക.
കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ
ഗാസയിൽ വെടിനിർത്തലാവശ്യമാണ് അറബ് രാജ്യങ്ങൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കൊടുവിലും അന്താരാഷ്ട്ര ഇടപെടൽ ശക്തമല്ലാത്തതിൽ അറബ് രാജ്യങ്ങൾക്ക് അതൃപ്തിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam