ലോകത്തെ മാറ്റാൻ കഴിവുള്ള ഏക എതിരാളി ചൈന; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അമേരിക്ക

Published : Oct 13, 2022, 05:58 PM ISTUpdated : Oct 13, 2022, 06:00 PM IST
 ലോകത്തെ മാറ്റാൻ കഴിവുള്ള ഏക എതിരാളി ചൈന; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അമേരിക്ക

Synopsis

റഷ്യയെ നിയന്ത്രിക്കുന്നതിനൊപ്പം ചൈനയെ മറികടക്കുന്നതിനും മുൻ‌ഗണന നൽകുമെന്നും ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കി. "അമേരിക്ക നിർണ്ണായക പതിറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലാണ്.  ചൈനയുമായുള്ള ഞങ്ങളുടെ മത്സരത്തിന്റെ നിബന്ധനകളും ഈ വർഷങ്ങളിൽ നിശ്ചയിക്കും." പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ  പറഞ്ഞു, 

വാഷിം​ഗ്ടൺ: ദേശീയ സുരക്ഷാ നയമനുസരിച്ച് രാജ്യത്തിന്റെ  ഏറ്റവും മികച്ച എതിരാളി ചൈനയാണെന്ന് അമേരിക്ക. അന്താരാഷ്ട്ര ക്രമം പുനർരൂപകൽപ്പന ചെയ്യാനുള്ള ഉദ്ദേശ്യവും ശേഷിയുമുള്ള ഒരേയൊരു ശക്തി ചൈനയാണ്.  റഷ്യയെ നിയന്ത്രിക്കുന്നതിനൊപ്പം ചൈനയെ മറികടക്കുന്നതിനും മുൻ‌ഗണന നൽകുമെന്നും ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കി. ഠഅമേരിക്ക നിർണ്ണായക പതിറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലാണ്.  ചൈനയുമായുള്ള ഞങ്ങളുടെ മത്സരത്തിന്റെ നിബന്ധനകളും ഈ വർഷങ്ങളിൽ നിശ്ചയിക്കും." പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ  പറഞ്ഞു, 

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമായി അമേരിക്ക കണക്കാക്കുന്നത് ഇന്തോ-പസഫിക് മേഖലയെയാണ്. യുറോപ്പിലെയും ഇന്തോ-പസഫിക്കിലെയും അമേരിക്കയുടെ സഖ്യകക്ഷികളെയും പങ്കാളികളെയും ബന്ധിപ്പിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന വിഷയമാണന്നും നയതന്ത്രസുരക്ഷാവിഭാ​ഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.  ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി അതിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയും ആണ്. അതുകൊണ്ട് സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക് എന്ന ഞങ്ങളുടെ  കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ യുഎസും ഇന്ത്യയും ഉഭയകക്ഷിമായും ബഹുമുഖമായും ഒരുമിച്ച് പ്രവർത്തിക്കും. വാർത്താക്കുറിപ്പിൽ പറയുന്നു.  

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന്റെ യുക്രെയ്‌നിലെ അധിനിവേശം, വിദേശനയത്തെയും ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെയും കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ ചിന്തകളെ തിരുത്തി.  വിദേശ നയവും സുരക്ഷാകാര്യങ്ങളും സംബന്ധിച്ച രേഖകളിൽ തിരുത്തിയെഴുതലിന് സഹായിച്ചു. ഈ യുദ്ധം തന്ത്രത്തിന്റെ രൂപീകരണത്തിൽ വളരെ വലുതാണ്, പക്ഷേ അത് സൂര്യനെ ഇല്ലാതാക്കിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല," സള്ളിവൻ പറഞ്ഞു. 48 പേജുകളുള്ള പുതിയ പൊതുരേഖ ചൈനയും റഷ്യയും പരസ്പരം "കൂടുതൽ യോജിച്ചു" എന്ന് വിവരിക്കുന്നു. എന്നാൽ ഇരു രാജ്യങ്ങളും വ്യത്യസ്ത വെല്ലുവിളികൾ ഉയർത്തുന്നുവെന്നും രേഖയിൽ പറയുന്നു.

2030-കളോടെ, അമേരിക്കയ്ക്ക് ആദ്യമായി രണ്ട് പ്രധാന ആണവശക്തികളെ തടയേണ്ടതുണ്ടെന്നും ചൈനയെയും റഷ്യയെയും സൂചിപ്പിച്ച് പുതിയ രേഖയിൽ പറയുന്നു.  ഭരണത്തിലേറി 600 ദിവസമാകുമ്പോഴാണ് ജോ ബൈഡൻ നയതന്ത്രരേഖ പുറത്തുവിടുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് 300 ദിവസം കൊണ്ട് സാധിച്ചിരുന്നു. ട്രംപ് പുറത്തുവിട്ട രേഖയിൽ ചൈനയും റഷ്യയും അമേരിക്കയുടെ തുല്യ എതിരാളികളായിരുന്നു. 

Read Also: ‘അഫ്ഗാനികൾ പാകിസ്ഥാനികളെ വെറുക്കുന്നു, ഇസ്ലാമാബാദിനെ രണ്ടാം തലസ്ഥാനമാക്കും’; മുന്നറിയിപ്പുമായി താലിബാൻ

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം