വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം

Published : Jun 09, 2026, 05:31 PM IST
dave fiji funeral

Synopsis

സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ജെസ്നി ഭർത്താവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചത് പലരെയും കണ്ണീരിലാഴ്ത്തി.

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിവാഹാഘോഷങ്ങൾക്ക് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട. വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്ന്.ഗ്വിന്നെറ്റ് മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്കരിച്ചു. ജോർജിയയിലെ ഡോസൺ കൗണ്ടിക്ക് സമീപമുള്ള വനമേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് പൈലറ്റായ നിഖിൽ നർഗുണ്ട്കറാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ഡേവ് ഫിജിയും നിഖിൽ നർഗുണ്ട്കറും മരിച്ചിരുന്നു. അപകടത്തിൽ ഡേവ് മരണപ്പെട്ടപ്പോൾ ജെസ്നിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ജെസ്നി ഭർത്താവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചത് പലരെയും കണ്ണീരിലാഴ്ത്തി.

വിവാഹത്തിന് ശേഷം വധൂവരന്മാർക്ക് ഒരുക്കിയ പ്രത്യേക യാത്രയുടെ ഭാഗമായിരുന്നു റോബിൻസൺ ആർ66 ഹെലികോപ്റ്ററിലെ യാത്ര. ഡെക്കാബ്-പീച്ച്ട്രീ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ വിമാനം പറന്നുയർന്ന് അധികം വൈകാതെ തന്നെ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.കുട്ടിക്കാലം മുതൽ പൈലറ്റാകാൻ ആഗ്രഹിക്കുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്ത ഡേവിന് മോശം കാലാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഹെലികോപ്റ്റർ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കാലാവസ്ഥ മോശമാകുന്നതിനെക്കുറിച്ചും കാഴ്ചപരിധി വളരെ കുറവാണെന്നതിനെക്കുറിച്ചും ഡേവ് ഹെലികോപ്റ്റർ പൈലറ്റിനോട് ആശങ്ക പങ്കുവച്ചെങ്കിലും പൈലറ്റ് അത് നിസാരവൽകരിക്കുന്ന മറുപടിയാണ് നൽകിയത്. പകടം നടന്ന് ഏതാണ്ട് ആറ് മണിക്കൂറോളമാണ് ജെസ്നി ഹെലികോപ്റ്ററിനുള്ളിൽ കുടുങ്ങിക്കിടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംഘർഷത്തിൽ കൊല്ലപ്പെട്ടത് 30 ലേറെ പേർ, ഇരുനൂറോളം പേർക്ക് പരിക്ക്; പാക് അധീന കശ്മീരിൽ ഇന്‍റർനെറ്റ് കട്ട് ചെയ്തു, കടുത്ത നിയന്ത്രണം, ഹർത്താൽ തുടരുന്നു
മനുഷ്യാവകാശ ലംഘനം രൂക്ഷം, റാവലകോട്ടിൽ കൊല്ലപ്പെട്ടത് 11 പേർ, പാകിസ്താനെതിരെ ബ്രിട്ടനിൽ പ്രതിഷേധം ശക്തം