ഇന്ത്യൻ വംശജനായ ഡ്രൈവര്‍ ഓടിച്ച ട്രക്ക് നിയമവിരുദ്ധമായി യു ടേൺ എടുത്തു, അപകടത്തിൽ മൂന്ന് മരണം, വ്യപക വംശീയ അധിക്ഷേപം

Published : Aug 18, 2025, 08:21 PM IST
Truck accident

Synopsis

ഫ്ലോറിഡയിലെ ടേൺപൈക്കിൽ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു.

വാഷിംഗ്ടൺ: ഫ്ലോറിഡയിലെ ടേൺപൈക്കിൽ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് നേരെ വ്യാപക വംശീയ അധിക്ഷേപം. സെന്റ് ലൂസി കൗണ്ടിയിൽ, ടേൺപൈക്കിന്റെ വടക്ക് ദിശയിലുള്ള ലെയ്‌നിലാണ് അപകടം നടന്നത്.

ഒരു സെമി ട്രക്ക് ട്രെയ്‌ലറിൽ കറുത്ത നിറമുള്ള ക്രിസ്‌ലർ ടൗൺ ആൻഡ് കൺട്രി വാൻ ഇടിച്ചുകയറുകയായിരുന്നു. ടേൺപൈക്കിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം വാഹനങ്ങൾക്ക് യു ടേൺ എടുക്കാൻ അനുവാദമുള്ള മേഖലയിൽ വലതുവശത്തെ ലെയ്‌നിൽ വരികയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേൺ എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെന്റ് ലൂസി ഫയർ റെസ്‌ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, വാനിലുണ്ടായിരുന്ന മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഫ്ലോറിഡ സിറ്റിയിൽ നിന്നുള്ള 30-കാരൻ, പോംപാനോ ബീച്ചിൽ നിന്നുള്ള 37-കാരി, മിയാമിയിൽ നിന്നുള്ള 54-കാരൻ എന്നിവരാണ് മരിച്ചത്. സെമി ട്രക്ക് ഡ്രൈവറായ സിഖ് മതക്കാരനായ ഒരാളാണ് അപകടത്തിന് കാരണക്കാരനെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. ഇയാളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇയാൾക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ, ട്രക്ക് ഡ്രൈവറുടെ ഇന്ത്യൻ ബന്ധം ചൂണ്ടിക്കാട്ടി ഓൺലൈനിൽ വൻ തോതിൽവംശീയാധിക്ഷേപം ഉയർന്നുവന്നു. ട്രക്ക് ഡ്രൈവറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും, ഡൊണാൾഡ് ട്രംപ് അനുകൂലികൾ ഇയാളെ "അനധികൃത കുടിയേറ്റക്കാരൻ" എന്നും വിശേഷിപ്പിച്ചു.

അപകടത്തെ തുടർന്ന് ടേൺപൈക്കിലെ വടക്കോട്ടുള്ള എല്ലാ ലെയ്‌നുകളും മണിക്കൂറുകളോളം അടച്ചിട്ടതായി സെന്റ് ലൂസി കൗണ്ടി ഷെരീഫ് ഓഫീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തകർന്ന വാഹനങ്ങൾ മാറ്റുന്നതിനും അന്വേഷണം നടത്തുന്നതിനുമായാണ് റോഡ് അടച്ചിട്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർക്ക് മറ്റ് വഴികൾ തിരഞ്ഞെടുക്കാൻ നിർദേശം നൽകിയിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം അമേരിക്കയല്ല, അത് മറ്റൊരു രാജ്യം!