'ഭാര്യയുടെ മരണത്തിന് കാരണം ഞാനാണ്, പക്ഷെ അത് കൊലപാതകമല്ല'; ഓസ്‌ട്രേലിയയിൽ നടന്ന കേസിൽ ഇന്ത്യൻ വംശജൻ കോടതിയിൽ

Published : Jan 20, 2026, 12:57 AM IST
Vikrant Thakur produced in Adelaide court for the murder of his wife Supriya Thakur

Synopsis

ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യ സുപ്രിയ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിക്രാന്ത് താക്കൂർ കുറ്റസമ്മതം നടത്തി. എന്നാൽ ഇത് കൊലപാതകമല്ല, മനപ്പൂർവ്വമല്ലാത്ത നരഹത്യയാണെന്ന് ഇയാൾ കോടതിയിൽ വാദിച്ചു.  

അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യ സുപ്രിയ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിക്രാന്ത് താക്കൂർ കുറ്റസമ്മതം നടത്തി. എന്നാൽ താൻ ചെയ്തത് കൊലപാതകമല്ല, മറിച്ച് മനപ്പൂർവ്വമല്ലാത്ത നരഹത്യ ആണെന്നാണ് ഇയാൾ അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ സംഭവം നടന്നത്. ജനുവരി 14-ന് രണ്ടാം തവണ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിക്രാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ഞാൻ നരഹത്യയിൽ കുറ്റസമ്മതം നടത്തുന്നു, പക്ഷെ ഞാൻ കൊലപാതകത്തിന് കുറ്റക്കാരനല്ല എന്ന് വിക്രാന്ത് കോടതിയിൽ പറഞ്ഞു. മനപ്പൂർവ്വം ജീവനെടുക്കുന്നതിനെയാണ് കൊലപാതകമായി കണക്കാക്കുന്നത്. എന്നാൽ ഒരാളുടെ മരണം സംഭവിക്കാൻ കാരണമായെങ്കിലും അത് മനപ്പൂർവ്വമല്ലെങ്കിൽ അതിനെ നരഹത്യയായി പരിഗണിക്കും. ശിക്ഷാ കാലാവധിയിൽ ഇതിന് വലിയ വ്യത്യാസമുണ്ടെന്നുമായിരുന്നു വിക്രാന്തിന്റെ വാദം.

ഡിസംബർ 21-നാണ് അഡലെയ്ഡിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ ഗാര്‍ഹിക പീഡനം നടക്കുവന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസെത്തി. വീട്ടിലെത്തിയപ്പോൾ സുപ്രിയയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിക്രാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധനാ ഫലങ്ങൾക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനുമായി കേസ് ഏപ്രിലിലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.

അനാഥനായി ആറുവയസ്സുകാരൻ 

രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്ത് മകന് മികച്ച ഭാവി നൽകണമെന്ന ആഗ്രഹത്തോടെയാണ് സുപ്രിയ ഓസ്‌ട്രേലിയയിൽ എത്തിയത്. സുപ്രിയയുടെ വിയോഗത്തോടെ ഏക മകൻ അനാഥനായിരിക്കുകയാണ്. കുട്ടിയുടെ സംരക്ഷണത്തിനായി സുഹൃത്തുക്കളും പ്രവാസി സംഘടനകളും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. എല്ലാം തന്റെ മകന് വേണ്ടിയാണ് സുപ്രിയ ചെയ്തിരുന്നത്. അവളുടെ മരണം ആ കുഞ്ഞിന്റെ ജീവിതം പാടേ തകിടം മറിച്ചുവെന്ന സുഹൃത്തുക്കൾ ഗോഫണ്ട്മി പേജിൽ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം, 7 പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്ക്
'ഭൂമികുലുങ്ങുന്നത് പോലെ തോന്നി പിന്നാലെ സീറ്റിൽ നിന്ന് വായുവിലേക്ക്', അതിവേഗ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ