ഇറാനിൽ മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടത് 1,230പേർ, ആക്രമണം തുടരുമെന്ന് അമേരിക്ക, നേരിടുമെന്ന് ഇറാൻ

Published : Mar 06, 2026, 06:33 AM ISTUpdated : Mar 06, 2026, 06:38 AM IST
israel attack

Synopsis

പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാൻ്റെ മറുപടി. ഗൾഫ് മേഖലയിലും ഇസ്രയേലിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം തുടരുകയാണ്. 

ഇറാന്‍റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ

ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്‍റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡ‍ോ ആക്രമണത്തിൽ ഇറാന്‍റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേന വ്യക്തമാക്കി. ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നാവികസേന നൽകി. കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷക് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന്‍റെ ഭാഗമായി സംഭവ നടന്ന സ്ഥലത്തെത്തി. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി. ഇറാന്‍റെ കപ്പൽ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്.

മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് കൊളംബോയിൽ നിന്ന് ഐആര്‍ഐഎസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിക്കുന്നതെന്നും ശ്രീലങ്കൻ നേവിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയെന്നും ഇന്ത്യൻ നാവികസേന വിശദീകരിച്ചു. ശ്രീലങ്കൻയുടെ ഉത്തരവാദിത്വത്തിലുള്ള മേഖലയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പട്രോളിങ് ഹെലികോപ്ടര്‍ അയക്കുകയായിരുന്നു. ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായിട്ടായിരുന്നു ഇത്. ഇതോടൊപ്പം രക്ഷാ ബോട്ടുകള്‍ അടങ്ങിയ മറ്റൊരു ഹെലികോപ്ടറും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സജ്ജമാക്കിയിരുന്നു. ഐഎൻഎസ് തരംഗിണി കപ്പൽ മാര്ച്ച് നാലിന് വൈകിട്ട് നാലുമണിയോടെ തെരച്ചിൽ നടക്കുന്ന മേഖലയിലെത്തിയിരുന്നു. എന്നാൽ, ഇതേ സമയത്ത് തന്നെ ശ്രീലങ്കൻ നാവികസേനയും മറ്റു ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മാനുഷിക പരിഗണന എന്ന നിലയിൽ കൊച്ചിയിൽ നിന്ന് പോയ ഐഎൻഎസ് ഇക്ഷക് കപ്പൽ പ്രദേശത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും നാവികസേന അറിയിച്ചു.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പൽ തകര്‍ത്ത സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതിൽ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ നാവികസേനയുടെ ഭാഗത്തുനിന്നും വിശദമായ വാര്‍ത്താക്കുറിപ്പിറക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദീകരണം നൽകിയിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് ആക്രമിക്കമിച്ച ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ, നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചു
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം, മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം