93 വർഷത്തിനിടെ ജൂണിൽ തന്നെ നിറഞ്ഞുകവിഞ്ഞു, ചരിത്രത്തിലാദ്യം, സന്തോഷം കവിഞ്ഞൊഴുകി കർണാടക

Published : Jul 02, 2025, 06:15 AM IST
KRS Dam

Synopsis

ജൂണിൽ, അണക്കെട്ടിലേക്കുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ നീരൊഴുക്ക് ജൂൺ 28 ന് 73,811 ക്യുസെക്‌സും പുറത്തേക്ക് ഒഴുക്ക് ജൂൺ 26 ന് 55,000 ക്യുസെക്‌സും ആയിരുന്നു.

മാണ്ഡ്യ: മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്) അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി ജൂൺ മാസത്തിൽ തന്നെ പൂർണ ശേഷിയായ 124.80 അടിയിലെത്തി. 1911നും 1932നും ഇടയിൽ മഹാരാജ നൽവാടി കൃഷ്ണരാജ വാഡിയറുടെ ഭരണകാലത്ത് നിർമ്മിച്ച ഈ റിസർവോയർ മുമ്പ് ജൂണിൽ ഒരിക്കലും പൂർണ്ണ ശേഷിയിലെത്തിയിരുന്നില്ല. കാവേരി നീരാവരി നിഗം ​​ലിമിറ്റഡ് (സിഎൻഎൻഎൽ) അധികൃതരുടെ കണക്കനുസരിച്ച്, ഇതിനുമുമ്പ് ജൂണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ജലനിരപ്പ് 1941 ലായിരുന്നു. അന്ന് 121.45 അടി (44.912 ടിഎംസിഎഫ്ടി) എത്തി. അന്നാണ് ആദ്യമായി ഡാം തുറന്ന് വെള്ളം പുറത്തുവിട്ടത്. 84 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ജൂൺ 23നും ഡാം തുറന്നു. ജൂൺ 29 ഞായറാഴ്ച രാത്രി റിസർവോയർ അതിന്റെ പരമാവധി ശേഷിയിലെത്തി.

ജൂണിൽ, അണക്കെട്ടിലേക്കുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ നീരൊഴുക്ക് ജൂൺ 28 ന് 73,811 ക്യുസെക്‌സും പുറത്തേക്ക് ഒഴുക്ക് ജൂൺ 26 ന് 55,000 ക്യുസെക്‌സും ആയിരുന്നു. ജൂൺ 1 നും ജൂൺ 29 നും ഇടയിൽ, കുടക് ജില്ലയിലെ ഭാഗമണ്ഡലയിൽ 1,449 മില്ലിമീറ്റർ മഴ ലഭിച്ചു. 1941-ൽ ഇതേ കാലയളവിൽ 1,587 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ഈ മാസം അണക്കെട്ടിലേക്കുള്ള മൊത്തം ജലപ്രവാഹം 44.89 ടിഎംസിഎഫ്ടി ആണ്. അതേസമയം പുറത്തേക്കുള്ള ഒഴുക്ക് 19.29 ടിഎംസിഎഫ്ടിയുമായി. കുടകി മേഖലയിൽ 68 ശതമാനം അധിക മഴ പെയ്തതാണ് ഡാം നിറയാൻ കാരണം.

ജൂൺ 23 മുതൽ കെആർഎസ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാനുഗതമായി വർധിച്ചു. ജൂൺ 27-നകം റിസർവോയർ നിറയാൻ കഴിയുമായിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥർ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നദിയിലേക്ക് വെള്ളം തുറന്നുവിട്ട് റിസർവോയർ താൽക്കാലികമായി 120 അടിയിൽ നിലനിർത്തി. ബാ​ഗിന പൂജകൾക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡാമിൽ എത്തിയത്.

ജൂണിൽ അണക്കെട്ടിൽ പരമ്പരാഗത ആചാരമായ ബാഗിന അർപ്പിക്കുന്ന കർണാടകയിലെ ആദ്യത്തെ മുഖ്യമന്ത്രിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ മാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം