'ഞങ്ങൾ ഫേമസായ കപ്പിളാണ്', മോദിയെ കണ്ടപ്പോൾ മെലോനിയുടെ രസകരമായ കൗണ്ടർ, സോഷ്യൽ മീഡിയയിൽ വൈറൽ

Published : Jun 17, 2026, 10:06 AM IST
meloni jokes about being instagram's most famous couple with modi

Synopsis

ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ പങ്കുവെച്ച രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ പങ്കുവെച്ച രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒഫീഷ്യൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനായി ലോകനേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു ഇരുവരുടെയും ഈ തമാശരൂപേണയുള്ള പ്രതികരണം. ലോകനേതാക്കളുടെ നിരയിലേക്ക് എത്തിയ പ്രധാനമന്ത്രി മോദിയെ "വീണ്ടും കണ്ടതിൽ സന്തോഷം" എന്ന് പറഞ്ഞാണ് മെലോനി സ്വീകരിച്ചത്. തുടർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചപ്പോൾ, ചിരിച്ചുകൊണ്ട് "അതെ, നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്തമായ ജോഡിയാണ്" എന്ന് മെലോനി പ്രതികരിച്ചു.

മെലോഡി തരംഗം

ഇരുനേതാക്കളുടെയും പേരുകൾ ചേർത്തുവെച്ച് സോഷ്യൽ മീഡിയ രൂപം നൽകിയ '#Melodi' എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്റർനെറ്റിൽ വൻ ഹിറ്റാണ്. 2023 നവംബറിൽ ദുബായിൽ നടന്ന കോപ്28 (COP28) ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി "Good friends at COP28 #Melodi" എന്ന അടിക്കുറിപ്പോടെ മെലോനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് ആരംഭിച്ചത്. കഴിഞ്ഞ മാസം മോദി റോം സന്ദർശിച്ചപ്പോൾ ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ 'പാർലെയുടെ മെലഡി' ചോക്ലേറ്റ് പാക്കറ്റ് മെലോനിക്ക് സമ്മാനമായി നൽകിയിരുന്നു. ഈ വീഡിയോ പുറത്തുവന്ന് ആറ് മണിക്കൂറിനുള്ളിൽ 10 കോടിയിലധികം ആളുകളാണ് കണ്ടത്.

ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, മെലോനിയുമായുള്ള ഈ സൗഹൃദ നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബീച്ചിൽ ഉറങ്ങുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ടു, സുഹൃത്തുക്കളായ രണ്ട് ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം
ട്രംപിനെ മെരുക്കാൻ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാൻ, 'മാനസിക നിലയും പെരുമാറ്റരീതിയും വിലയിരുത്തി', നീക്കം തന്ത്രപരം