വനിതാ ദിനത്തിൽ പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിയിൽ സംഘർഷം; പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

Published : Mar 09, 2023, 11:45 AM ISTUpdated : Mar 09, 2023, 12:00 PM IST
വനിതാ ദിനത്തിൽ പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിയിൽ സംഘർഷം; പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

Synopsis

സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെന്ററുകൾ വ്യാപകമായി പങ്കെടുക്കാനെത്തിയതോടെ ഇതിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിച്ച് പാക്കിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പൊലീസും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടി. പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകളും ട്രാൻസ്ജെന്ററുകളും റാലിയിൽ സമ്മേളിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. 

സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെന്ററുകൾ വ്യാപകമായി പങ്കെടുക്കാനെത്തിയതോടെ ഇതിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെന്ററുകളും മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് മാർച്ച് നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്ത്രീകൾ പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ, പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധവും നടന്നു. 

പാകിസ്ഥാൻ സംഘർഷഭരിതം, മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിൽ; ചെറുക്കാൻ അനുയായികൾ

രാവിലെ മുതൽ സമാധാനപരമായി റാലി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘർഷം ഉടലെടുത്തത് ദൗർഭാ​ഗ്യകരമായെന്ന് മാധ്യമങ്ങൾ പറഞ്ഞു. സംഭവത്തിൽ ഒരു വനിതാ മാധ്യമപ്രവർത്തകക്കും ക്യാമറാമാനും പരിക്കേറ്റു. സ്ത്രീകളുടെ റാലിയിൽ മന്ത്രി ഷെറി റഹ്മാൻ പങ്കെടുത്തിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി മന്ത്രി രം​ഗത്തെത്തി. റാലി നടത്തിയ സുഹൃത്തുക്കൾ ശരിക്കും പേടിച്ചിരിക്കുകയാണ്. ഇസ്ലാമാബാദ് പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. സംഭവം ഖേദകരമാണ്. അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കിട്ടുമ്പോഴൊക്കെ വാങ്ങി, ഇപ്പോൾ കണ്ണുതള്ളുന്ന കടം; ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത് അത്രയും ഭീമമായ തുക! 

പൊലീസ് നടപടിക്കെതിരെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രതിഷേധവുമായി രം​ഗത്തെത്തി. പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷനും വിമർശനം ഉന്നയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. പാക്കിസ്ഥാനിൽ ​ഗോക്കിയിും സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്
ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്