ശ്വസിക്കാൻ പോലും ബുദ്ധിമുട്ട്; വിമാനത്തിലെ എ സിക്ക് തകരാര്‍, കൊടുംചൂടിൽ മണിക്കൂറുകൾ, വലഞ്ഞ് യാത്രക്കാർ

Published : Aug 06, 2024, 01:27 PM ISTUpdated : Aug 06, 2024, 02:21 PM IST
ശ്വസിക്കാൻ പോലും ബുദ്ധിമുട്ട്; വിമാനത്തിലെ എ സിക്ക് തകരാര്‍, കൊടുംചൂടിൽ മണിക്കൂറുകൾ, വലഞ്ഞ് യാത്രക്കാർ

Synopsis

കൊടുചൂടില്‍ യാത്രക്കാര്‍ തളര്‍ന്നു. ഇതില്‍ ഒരാള്‍ക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായെന്നും ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ടെന്നും യാത്രക്കാരന്‍ പറഞ്ഞു. 

വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ സംവിധാനം തകരാറിലായതോടെ കൊടുംചൂടില്‍ വലഞ്ഞ് യാത്രക്കാര്‍. തായ് എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. തായ് എയര്‍വേയ്സിന്‍റെ റ്റി ജി 917 വിമാനത്തിലാണ് സംഭവം. എയര്‍ കണ്ടീഷണര്‍ തകരാറിലായതോടെ വിമാനം രണ്ടു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഇതോടെ യാത്രക്കാര്‍ ചൂടേറ്റ് തളര്‍ന്നു.

ജൂലൈ 25നാണ് ബോയിങ് 777 വിമാനത്തിലെ എസി തകരാറിലായത്. കൊടുംചൂടില്‍ യാത്രക്കാര്‍ക്ക് ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ലണ്ടനില്‍ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനം പിന്നീട് റദ്ദാക്കുകയായിരുന്നു. ക്രൂ അംഗങ്ങള്‍ എസി സംവിധാനത്തിന്‍റെ തകരാര്‍ പരിശോധിക്കുമ്പോള്‍ പുറത്തിറങ്ങാനാകാതെ യാത്രക്കാര്‍ വിമാനത്തിനുള്ളിലിരിക്കുകയായിരുന്നു. താപനില വളരെ കൂടുതലായിരുന്നെന്നും യാത്രക്കാര്‍ അമിതമായി വിയര്‍ക്കാന്‍ തുടങ്ങിയെന്നും ഇതിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടായെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ പറഞ്ഞു. 

Read Also - യാത്രാദുരിതത്തിന് അറുതി; കാത്തിരുന്ന സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, പറക്കാം തിരുവനന്തപുരത്ത് നിന്ന്

ഈ സമയം ഭക്ഷണമോ വെള്ളമോ യാത്രക്കാര്‍ക്ക് നല്‍കിയില്ല. രണ്ട് മണിക്കൂറിന് ശേഷം ക്രൂ അംഗം വിമാനത്തിന്‍റെ വാതില്‍ തുറന്നു. കൊടുംചൂടില്‍ മണിക്കൂറുകള്‍ വിമാനത്തില്‍ ഇരുന്ന യാത്രക്കാരോട് രാത്രി 11 മണിയോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനം പിറ്റേ ദിവസത്തേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. എയര്‍ലൈന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഉണ്ടായില്ലെന്നും താമസസൗകര്യത്തിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും യാത്രക്കാര്‍ പരാതിപ്പെട്ടു. പിറ്റേ ദിവസം വീണ്ടും വിമാനത്തില്‍ കയറിയപ്പോഴും എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ കാത്തിരിക്കേണ്ടി വന്നെന്നും ഈ സംഭവം ചൂണ്ടിക്കാട്ടി തായ് എയര്‍വേയ്സിന് മെയില്‍ അയച്ചതായും യാത്രക്കാരന്‍ പറയുന്നു. നഷ്ടപരിഹാരമായി പണമോ ഡിസ്കൗണ്ട് വൗച്ചറോ നല്‍കാമെന്നായിരുന്നു ലഭിച്ച മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്
ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്