മിസൈലുകളുടെ എണ്ണം കുറഞ്ഞു, ആയുധശേഖരത്തില്‍ ഇടിവ്; ഇറാന്‍ യുദ്ധം യുഎസിനെ ദുര്‍ബലമാക്കിയതായി റിപ്പോര്‍ട്ട്

Published : Jul 14, 2026, 02:56 PM IST
Thaad  Anti Missile System

Synopsis

ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വാഷിംഗ്ടണ്‍: ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക പെടുമെന്ന് റിപ്പോര്‍ട്ട്. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കന്‍ ശേഷിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

'ഓപ്പറേഷന്‍ എപിക് ഫ്യൂരി' എന്ന് പേരിട്ട ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രം, ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് യു.എസ് സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലോടെ കഴിഞ്ഞ ഏപ്രിലില്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും യു.എസിന്റെ പക്കലുണ്ടായിരുന്ന മിസൈലുകളില്‍ ഏറെയും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. താഡ് (THAAD) ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പകുതിയും യുഎസ് പ്രയോഗിച്ചുകഴിഞ്ഞു. , പേട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈലുകളുടെ പകുതിയോളവും, ടോമാഹോക്ക് ലാന്‍ഡ് അറ്റാക്ക് മിസൈലുകളുടെ 30 ശതമാനവും അമേരിക്ക ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍, പ്രതിമാസം 15 ടോമാഹോക്ക് മിസൈലുകളും 20 പേട്രിയറ്റ് മിസൈലുകളുമാണ് അമേരിക്ക പുതിയതായി നിര്‍മ്മിക്കുന്നത്. യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് ആയുധശേഖരം എത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് തിങ്ക് ടാങ്കായ സി.എസ്.ഐ.എസ് വ്യക്തമാക്കുന്നത്. മറ്റ് ചില പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, യുഎസ് ആയുധശേഖരം പഴയപടി എത്തിക്കാന്‍അഞ്ച് വര്‍ഷം വരെ സമയമെടുക്കും.

മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള ഭരണപരമായ നൂലാമാലകള്‍ ഒഴിവാക്കാന്‍ ട്രംപ് പ്രതിരോധ ഉല്‍പ്പാദന നിയമം (Defense Production Act) നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാവാന്‍ സമയമെടുക്കും. ജര്‍മ്മനിക്കും ഉക്രൈനും പേട്രിയറ്റ് മിസൈലുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആ ഫാക്ടറികള്‍ സജ്ജമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.

ഇറാനുമായുള്ള യുദ്ധം നീണ്ടുപോവുകയും മിസൈല്‍ ശേഖരം ഇനിയും കുറയുകയും ചെയ്താല്‍, ഇന്‍ഡോ-പസഫിക് മേഖലയില്‍ യുഎസിന് അത് ക്ഷീണമാവും. അങ്ങനെ വന്നാല്‍, ചൈനയില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയ്ക്ക് സാധിക്കാതെ വരുമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. വടക്കന്‍ കൊറിയയുമായി യുദ്ധമുണ്ടായാലും പ്രതിരോധിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് വന്‍തോതില്‍ മിസൈലുകള്‍ ആവശ്യമായി വരും.

എന്നാല്‍ അമേരിക്കന്‍ സൈന്യം ലോകത്തെ ഏറ്റവും ശക്തമാണെന്നും പ്രസിഡന്റ് ആവശ്യപ്പെടുന്ന ഏത് സമയത്തും എവിടെയും പോരാടാന്‍ സൈന്യം സജ്ജമാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ അറിയിച്ചു. ആയുധക്ഷാമം അമേരിക്കയുടെ ശേഷിയെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധനായ മൈക്കല്‍ ഒഹാന്‍ലോണ്‍ അഭിപ്രായപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉടമയ്ക്കൊപ്പം മലകയറിയ നായ കഞ്ചാവ് കഴിച്ച് അവശനിലയിലായി, ബോധംപോയി; സുരക്ഷിതമായി താഴെ എത്തിച്ച് രക്ഷാപ്രവർത്തകർ
'മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു'; അവകാശവാദവുമായി ട്രംപ്