'ഷെയിം, ട്രംപ് ഉടൻ പുറത്തുപോകണം!' നൂറുകണക്കിന് ആളുകൾ അണിനിരന്ന് വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം, 'ഫെഡറൽ പൊലീസ് നിയന്ത്രണം നീക്കണം'

Published : Aug 17, 2025, 05:53 PM IST
Donald Trump

Synopsis

വാഷിങ്ടൺ ഡിസിയിൽ പോലീസ് നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു.

വാഷിങ്ടൺ ഡിസി: നഗരത്തിലെ പൊലീസ് സേനയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെയും നാഷണൽ ഗാർഡിനെയും ഫെഡറൽ ഏജൻ്റുമാരെയും വിന്യസിച്ചതിനെതിരെയും പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി സംഘടിച്ചത്. ഡ്യൂപോണ്ട് സർക്കിളിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വൈറ്റ് ഹൗസിന് നേരെ എത്തി. പ്രതിഷേധക്കാർ "ഷെയിം", "ട്രംപ് ഉടൻ പുറത്തുപോകണം!" തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ട്രംപ് പുറപ്പെടുവിച്ച 'ക്രൈം എമർജൻസി' എക്സിക്യൂട്ടീവ് ഉത്തരവ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ട്രംപിൻ്റെ ഫെഡറൽ പൊലീസ് ഏറ്റെടുക്കലിനെതിരെ ഡിസി അറ്റോർണി ജനറൽ ബ്രയാൻ ഷവാൾബ് ഫയൽ ചെയ്ത കേസിൽ കോടതി അനുകൂല വിധി നൽകിയിരുന്നു. ഇത് ഹോം റൂളിൻ്റെ വലിയ വിജയമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഇത് ഭാഗികമായ വിജയം മാത്രമാണെന്ന് പല പ്രതിഷേധക്കാരും അഭിപ്രായപ്പെട്ടു.

നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാനുള്ള ട്രംപിൻ്റെ ആവശ്യത്തെ പശ്ചിമ വെർജീനിയ ഗവർണർ പാട്രിക് മോറിസൺ പിന്തുണച്ചപ്പോൾ വെർമോണ്ട് ഗവർണർ ഫിൽ സ്കോട്ട് ആവശ്യം നിരസിച്ചു. കൂടുതൽ പ്രതിഷേധ പരിപാടികൾ വരും ആഴ്ചകളിൽ സംഘടിപ്പിക്കുമെന്ന് റഫ്യൂസ് ഫാസിസത്തിൻ്റെ വക്താവ് സാം ഗോൾഡ്മാൻ പറഞ്ഞു. ട്രംപിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും എതിരായ പ്രതിഷേധത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഭവത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം