അവസരം പരമാവധി മുതലാക്കണമെന്ന് പുടിന്‍റെ ആഹ്വാനം, വിശ്വസ്തരായ പങ്കാളികൾക്കുള്ള സന്ദേശം; ഇറാന് ഒപ്പമുണ്ടെന്നും പ്രഖ്യാപനം

Published : Mar 10, 2026, 01:18 AM IST
putin

Synopsis

ആഗോള ഊർജ്ജ പ്രതിസന്ധി റഷ്യൻ കമ്പനികൾക്ക് അവസരമാക്കണമെന്ന് പ്രസിഡന്റ് പുടിൻ ആഹ്വാനം ചെയ്തു. ഹോർമുസ് കടലിടുക്കിലെ സംഘർഷം എണ്ണ വിപണിയെ കൂടുതൽ വഷളാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വിശ്വസ്തരായ പങ്കാളികൾക്ക് ഊർജ്ജം നൽകുന്നത് തുടരുമെന്നും വ്യക്തമാക്കി. ഇതോടൊപ്പം, ഇറാന്റെ പുതിയ പരമോന്നത നേതാവിന് പുടിൻ പിന്തുണയും അറിയിച്ചു.

മോസ്കോ: ആഗോള എണ്ണ-ഊർജ്ജ വിപണികളിൽ യുദ്ധം സൃഷ്ടിച്ചിരിക്കുന്ന നിലവിലെ സാഹചര്യം റഷ്യൻ കമ്പനികൾക്ക് അനുകൂലമായ അവസരമാക്കി മാറ്റണമെന്ന് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ആഹ്വാനം ചെയ്തു. ക്രെംലിനിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോകം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ഏതു നിമിഷവും പൂർണ്ണമായും സ്തംഭിച്ചേക്കാമെന്നും, ഇത് ആഗോള വിപണിയെ കൂടുതൽ പ്രക്ഷുബ്ധമാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ സഹകരിക്കാൻ തയ്യാറുള്ള യൂറോപ്യൻ ഉപഭോക്താക്കളെ സ്വീകരിക്കാൻ റഷ്യ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസ്തരായ പങ്കാളികൾക്ക് തടസമില്ലാതെ ഊർജ്ജ വിഭവങ്ങൾ കൈമാറുന്നത് മോസ്കോ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യവും പ്രകൃതിവാതകത്തിന്‍റെ ഏറ്റവും വലിയ ശേഖരവുമുള്ള രാജ്യമെന്ന നിലയിൽ, നിലവിലെ വിപണിയിലെ മാറ്റങ്ങൾ റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താനാണ് പുടിന്‍റെ നീക്കം.

ഇറാന് പിന്തുണ

അതേസമയം, ഇറാന്‍റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള സയ്യിദ് മുജ്തബ ഹൊസൈനി ഖമേനിക്ക് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ അഭിനന്ദന സന്ദേശമയച്ചു. രാജ്യം കടുത്ത സൈനിക പ്രകോപനങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ ഇത്തരമൊരു പദവി വഹിക്കുന്നത് വലിയ ധീരതയും അർപ്പണബോധവും ആവശ്യപ്പെടുന്ന കാര്യമാണെന്ന് പുടിൻ ക്രെംലിൻ പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കി. പിതാവായ ആയത്തുള്ള അലി ഖമേനിയുടെ പാരമ്പര്യം മുജ്തബ ഖമേനി അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുമെന്നും കഠിനമായ പരീക്ഷണഘട്ടത്തിൽ ഇറാനിയൻ ജനതയെ ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ പ്രഖ്യാപനം, അമേരിക്കയുമായി ദീർഘകാല പോരാട്ടത്തിന് സന്നദ്ധം; നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഉന്നത നേതാവ്
28 വർഷത്തിനിടയിലെ ശക്തമായ പ്രളയം, ആളൊഴിഞ്ഞ വീടുകൾ താവളമാക്കി മുതലകൾ, മുന്നറിയിപ്പുമായി പൊലീസ്