അമേരിക്ക-ഇറാൻ വെടിനിർത്തൽ; സ്വാഗതം ചെയ്ത് സൗദി അറേബ്യ, പാകിസ്ഥാന്‍റെ മധ്യസ്ഥതക്ക് പ്രശംസ

Published : Apr 09, 2026, 12:09 PM IST
trump

Synopsis

അമേരിക്ക-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് സൗദി അറേബ്യ. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പിന്തുണച്ച സൗദി, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പ്രശംസിച്ചു. ഈ വെടിനിർത്തൽ സുസ്ഥിര സമാധാനത്തിന് വഴിയൊരുക്കുമെന്ന് രാജ്യം പ്രത്യാശ പ്രകടിപ്പിച്ചു.

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്ഥാൻ നടത്തിയ നിർണായകമായ മധ്യസ്ഥ ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും സംയുക്തമായി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മശഷഹബാസ് ഷെരീഫിെൻറയും, പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിെൻറയും ഫലപ്രദമായ ഇടപെടലുകൾ ഈ സുപ്രധാന കരാറിലെത്തുന്നതിൽ വലിയ പങ്കുവഹിച്ചതായി മന്ത്രാലയം എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനും മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.

1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് സൗദി ഊന്നിപ്പറഞ്ഞു. ഈ വെടിനിർത്തൽ മേഖലയിൽ സുസ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് രാജ്യം പ്രത്യാശ പ്രകടിപ്പിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങളും നയങ്ങളും അവസാനിപ്പിക്കേണ്ടതിെൻറ പ്രാധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇന്ന് പുലർച്ചെയാണ് വാഷിങ്ടണും ടെഹ്‌റാനും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായതായി ട്രംപും ശഹബാസ് ഷെരീഫും അറിയിച്ചത്. ഈ കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിൽ സ്ഥിരമായ സമാധാന കരാറിനായി ചർച്ചകൾ നടത്തും. കരാറിെൻറ ഭാഗമായി ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്ക-ഇറാൻ വെടിനിർത്തലിൽ നിലപാട് വ്യക്തമാക്കി യുഎഇ, കരാറിലെ വ്യവസ്ഥകളിൽ വ്യക്തത വേണം
ലെബനനിൽ ആക്രണം തുടര്‍ന്ന് ഇസ്രയേൽ, ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 254 പേര്‍; വെടിനിര്‍ത്തൽ ധാരണയിൽ ലെബനൻ ഉള്‍പ്പെടില്ലെന്ന് അമേരിക്കയും ഇസ്രയേലും