അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ

Published : Dec 17, 2025, 04:30 PM IST
Hormuz island

Synopsis

പേർഷ്യൻ ഗൾഫിലെ ഹോർമുസ് ദ്വീപിന്‍റെ തീരം കനത്ത മഴയെ തുടർന്ന് കടും ചുവപ്പ് നിറമായി മാറി. ദ്വീപിലെ മണ്ണിലുള്ള അയൺ ഓക്സൈഡ് മഴവെള്ളത്തിൽ ലയിച്ച് കടലിൽ ചേരുന്നതാണ് ഈ അത്ഭുത പ്രതിഭാസത്തിന് കാരണം. 

ടെഹ്‌റാൻ: പേർഷ്യൻ ഗൾഫിലെ 'റെയിൻബോ ഐലൻഡ്' എന്നറിയപ്പെടുന്ന ഹോർമുസ് ദ്വീപിന്‍റെ തീരങ്ങൾ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിലെ കടൽത്തീരവും തീരക്കടലും കടും ചുവപ്പ് നിറമായി മാറിയിരിക്കുകയാണ്. അന്യഗ്രഹങ്ങളിലെ കാഴ്ച പോലെ തോന്നിക്കുന്ന ഈ പ്രതിഭാസം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

എന്താണ് ഈ ചുവപ്പ് നിറത്തിന് പിന്നിൽ?

ദ്വീപിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന അയൺ ഓക്സൈഡിന്‍റെ, പ്രത്യേകിച്ച് ഹേമറ്റൈറ്റിന്‍റെ അമിതമായ സാന്നിധ്യമാണ് ഈ നിറമാറ്റത്തിന് കാരണം. മഴ പെയ്യുമ്പോൾ അയൺ ഓക്സൈഡ് സമ്പുഷ്ടമായ കുന്നുകളിൽ നിന്നും മണ്ണിൽ നിന്നും ധാതുക്കൾ ലയിച്ച് ഒഴുകി കടലിൽ ചേരുന്നു. ഈ ഒഴുക്ക് മണലിനെയും ആഴം കുറഞ്ഞ കടൽവെള്ളത്തെയും ചുവപ്പും തുരുമ്പും കലർന്ന നിറത്തിലാക്കുന്നു. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമാകുന്ന അതേ ധാതുവാണ് ഹേമറ്റൈറ്റ്. അതുകൊണ്ടുതന്നെ പലപ്പോഴും ഹോർമുസ് ദ്വീപിനെ ചൊവ്വയിലെ കാഴ്ചകളുമായി ശാസ്ത്രജ്ഞർ താരതമ്യം ചെയ്യാറുണ്ട്.

സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം

ഹോർമുസ് ദ്വീപ് പുരാതനമായ ഉപ്പ് ശേഖരങ്ങളാലും അഗ്നിപർവ്വത നിക്ഷേപങ്ങളാലും സമ്പന്നമാണ്. ഇവിടുത്തെ മണ്ണിൽ നിന്നുള്ള ചുവന്ന ചായം പ്രാദേശികമായി നിറക്കൂട്ടുകൾ നിർമ്മിക്കാനും തദ്ദേശീയ വിഭവങ്ങളിൽ രുചിക്കൂട്ടായും ഉപയോഗിക്കാറുണ്ട്. മഴ പെയ്തതിനുശേഷം മാത്രം ദൃശ്യമാകുന്ന ഈ കാഴ്ച ഫോട്ടോഗ്രാഫർമാരെയും ഭൗമശാസ്ത്രജ്ഞരെയും ഒരുപോലെ ആകർഷിക്കുന്നു. ഇത് മനുഷ്യർക്ക് ദോഷകരമല്ലെങ്കിലും, കനത്ത മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് ദ്വീപിന്‍റെ ഭൂപ്രകൃതിയെ ദീർഘകാലാടിസ്ഥാനത്തിൽ മാറ്റിയേക്കാമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴ കുറയുന്നതോടെ ഈ ചുവപ്പ് നിറം സാവധാനം അപ്രത്യക്ഷമാവുകയും കടൽ പഴയ നിലയിലേക്ക് മാറുകയും ചെയ്യും. പ്രകൃതിയും രസതന്ത്രവും ഒന്നിക്കുന്ന ഈ വിസ്മയം ഹോർമുസിനെ ലോകത്തിലെ ഏറ്റവും സവിശേഷമായ ഭൂപ്രദേശങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്