പ്രമുഖ ബ്രാൻഡിന്‍റെ ഷോപ്പിൽ ജീവനക്കാർ തമ്മിൽ ഇന്ത്യൻ ഭാഷയിൽ സംസാരിച്ചു, ഇഷ്ടപ്പെടാതെ യുവതി; റെക്കോർഡ് ചെയ്ത് പരാതി നൽകി

Published : Jul 27, 2025, 01:01 PM IST
lucy white

Synopsis

ലണ്ടനിലെ മാർക്ക്സ് & സ്പെൻസർ സ്റ്റോറിലെ ജീവനക്കാർ ഹിന്ദിയിൽ സംസാരിച്ചതിനെതിരെ ബ്രിട്ടീഷ് വനിത പരാതി നൽകി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ സംഭവത്തിൽ വനിതയെ വംശീയവാദി എന്ന് വിമർശിക്കുന്നവരുമുണ്ട്.

ലണ്ടൻ: ഹിന്ദി സംസാരിച്ച മൂന്ന് ക്ലോത്തിംഗ് സ്റ്റോർ ജീവനക്കാർക്കെതിരെ ബ്രിട്ടീഷ് വനിത പരാതി നൽകിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ലണ്ടൻ ഹീത്രൂ എയർപോർട്ടിലെ മാർക്ക്സ് & സ്പെൻസർ സ്റ്റോറിലാണ് സംഭവം. ജൂലൈ 25ന് ലൂസി വൈറ്റ് എന്ന യുവതി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റാണ് വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ജീവനക്കാർ എന്ത് കുറ്റമാണ് ചെയ്തതെന്ന് പലരും ചോദ്യം ചെയ്തപ്പോൾ, മറ്റ് ചിലർ ഈ യുവതിയെ 'വംശീയവാദി' എന്ന് വിമർശിക്കുകയും ചെയ്തു.

"ഹീത്രൂ എയർപോർട്ട് ടെർമിനൽ 3-ൽ ഇറങ്ങി. എം&എസ് സ്റ്റോറിൽ കയറി. മൂന്ന് ജീവനക്കാർ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ടായിരുന്നു," ലൂസി വൈറ്റ് തന്‍റെ പോസ്റ്റിൽ കുറിച്ചു. അവർ എന്ത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ജീവനക്കാരോട് ചോദിച്ചപ്പോൾ, അത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിയാണെന്ന് മറുപടി നൽകി. താൻ അവരുടെ സംഭാഷണം റെക്കോർഡ് ചെയ്യുകയും മാർക്ക്സ് & സ്പെൻസറിന് പരാതി നൽകാൻ ഉദ്ദേശിക്കുന്നതായും വൈറ്റ് കൂട്ടിച്ചേർത്തു. "നമ്മൾ അവരെ ഓരോ തവണയും നേരിടണം" എന്നും അവർ എഴുതി.

ഈ പോസ്റ്റ് 4.6 ദശലക്ഷത്തിലധികം ആളുകൾ കണ്ടതോടെ വൈറലായി മാറി. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ലണ്ടനിൽ ഏത് ഭാഷ സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള വൈറ്റിന്‍റെ കാഴ്ചപ്പാടിനോട് ചിലർ യോജിച്ചു. "ഒരു ബ്രിട്ടീഷ് സ്റ്റോറിൽ വിദേശ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കുന്നത് ഒറ്റപ്പെടുത്തുന്ന അനുഭവമാണ്. ഇത് അനുവദിക്കുന്ന കടകളിൽ നിന്ന് ഞാൻ സാധനങ്ങൾ വാങ്ങില്ല," ഒരു എക്സ് ഉപയോക്താവ് എഴുതി. "എന്തിനാണ് കാത്തിരിക്കുന്നത്? അവരെ റിപ്പോർട്ട് ചെയ്യൂ," മറ്റൊരാൾ പറഞ്ഞു. ഇതിന് മറുപടിയായി, താൻ മാർക്ക്സ് & സ്പെൻസറിന് പരാതി നൽകുകയാണെന്നും ബ്രിട്ടീഷ് വനിത മറുപടി നൽകി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും