തിരക്കേറിയ ഹൈവേയിൽ നിന്ന് തെന്നിമാറി ട്രെക്ക്, പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ച് കയറി കാറുകൾ, 1 മരണം

Published : Jun 12, 2024, 01:44 PM IST
തിരക്കേറിയ ഹൈവേയിൽ നിന്ന് തെന്നിമാറി ട്രെക്ക്, പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ച് കയറി കാറുകൾ, 1 മരണം

Synopsis

ട്രെക്കിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് ഇവ വീണത്. തൊട്ട് പിന്നിലുണ്ടായിരുന്ന കാർ ഇതോടെ ട്രെക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു

അറ്റ്ലാന്റ: തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ട്രെക്കിൽ നിന്ന് റോഡിലേക്ക് വീണ് ഇരുമ്പ് കമ്പികളും പൈപ്പുകളും. പിന്നിലെ കാറിലുണ്ടായിരുന്നയാൾക്ക് ദാരുണാന്ത്യം. അമേരിക്കയിലെ തിരക്കേറിയ അന്തർ സംസ്ഥാന പാതയായ ഹൈവേ 285ലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. കൊളറാഡോയ്ക്ക് സമീപത്തുള്ള കോണിഫറിന് സമീപത്ത് വച്ചാണ് ട്രെക്കിൽ കെട്ടിവച്ചിരുന്ന ഇരുമ്പ് കമ്പികളും പൈപ്പുകളും റോഡിലേക്ക് വീഴുകയായിരുന്നു.

ട്രെക്കിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് ഇവ വീണത്. തൊട്ട് പിന്നിലുണ്ടായിരുന്ന കാർ ഇതോടെ ട്രെക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡിൽ നിന്ന് ട്രെക്ക് തെന്നിമാറിയതോടെയാണ് അപകടമുണ്ടായത്. പിന്നിലെ വാഹനങ്ങളിൽ മിക്കതിനും ട്രെക്കിൽ നിന്ന് വീണ പൈപ്പിൽ ഇടിച്ചാണ് അപകടമുണ്ടായിട്ടുള്ളത്.

റോഡിൽ നിന്ന് പുറത്തേക്ക് പോയ ട്രെക്കിന്റ പിന്നിൽ പൈപ്പുകൾ കെട്ടിവച്ചിരുന്ന പ്ലാറ്റ്ഫോമുകളിലേക്കാണ് പിന്നാലെ വന്ന വാഹനങ്ങൾ ഇടിച്ചത്. ഇതിന് പിന്നാലെ ആ പാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. അറ്റ്ലാൻറയിലെ പ്രധാന ഹൈവേകളിലൊന്നാണ് ഹൈവേ 285. 102 കിലോമീറ്ററോളമാണ് ഈ ഹൈവേയുടെ നീളം. അറ്റ്ലാന്റയേയും ജോർജ്ജിയയേയും ചുറ്റിയാണ് ഈ പാത കടന്നുപോവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും
അതിവേഗം അമേരിക്കൻ നീക്കം, ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ ഒഴിപ്പിച്ചു; ഇറാനെതിരെ സൈനിക നീക്കമോ ലക്ഷ്യം?