കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് 'പോളണ്ട് മല്ലു ഗേൾ'; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം

Published : Dec 03, 2025, 07:54 PM IST
poland mallu girl

Synopsis

പോളണ്ടിൽ താമസിക്കുന്ന വിജയ നായർ എന്ന മലയാളി യുവതി, ഒരു കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് കടുത്ത സാമൂഹിക മാധ്യമ വിമർശനത്തിന് ഇരയായി. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്തു.

വാഴ്‌സ: പോളണ്ടിൽ താമസിക്കുന്ന ഒരു മലയാളി യുവതി ഒരു ചെറിയ കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ എക്സിൽ വൈറലായതിനെത്തുടർന്ന് വ്യാപകമായ വിമർശനം ഉയരുന്നു. അതിർത്തികളും സമ്മതവും സംബന്ധിച്ച ചർച്ചകൾക്ക് ഇത് വഴിയൊരുക്കി. @poland_mallu_girl എന്ന ഓൺലൈൻ പേരിൽ അറിയപ്പെടുന്ന വിജയ നായർ ആണ് ഈ വീഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ ഇവർ ഈ വീ‍ഡ‍ിയോ ഡിലീറ്റ് ചെയ്തു. 'ഇത് ശല്യപ്പെടുത്തൽ അല്ലേ?" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഒരു പോസ്റ്റിൽ, അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടിയെ ചുംബിക്കാൻ യുവതി അടുക്കുന്നതാണ് കാണിച്ചിരുന്നത്.

വിവാദത്തോട് പ്രതികരിച്ച് വിജയ നായർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ മലയാളത്തിൽ വിശദീകരണം നൽകുകയും തനിക്ക് തെറ്റ് പറ്റിയെന്നും യൂറോപ്പിലെ ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് താൻ അജ്ഞയായിരുന്നുവെന്നും പറയുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ അടുത്തുള്ളപ്പോഴാണ് ഖേദം പ്രടിപ്പിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തതെന്ന് വിജയ നായർ പറഞ്ഞു. 'അവർക്ക് വീഡിയോയിൽ വരാൻ താൽപര്യമില്ല... വീഡിയോ റെക്കോർഡ് ചെയ്യുന്ന സമയത്ത് അവർ മകനോടൊപ്പം ഉണ്ടായിരുന്നില്ല' യുവതി പറഞ്ഞു. കുട്ടിയുടെ അമ്മ അനുവാദം നൽകിയ ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും വിജയ നായർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്രതികരണം

ഈ ക്ലിപ്പ് ഓൺലൈനിൽ രൂക്ഷമായ വിമർശനത്തിന് കാരണമായിരുന്നു. പല ഉപയോക്താക്കളും യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. "എന്തൊരു ആളാണ്, ഇത് അഭിമാനത്തോടെ ഇൻസ്റ്റായിൽ പോസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള ധാർമ്മികതയില്ലാത്ത ചില ആളുകൾ കാരണം വിദേശത്ത് എല്ലാ ഇന്ത്യക്കാരുടെയും പേര് മോശമാകുന്നു" എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. ചിലർ യുവതിക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. ഉടൻ പോളണ്ടിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ടവരുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും
87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ