'നവംബറില്‍ വോട്ടിംഗിലൂടെ നിങ്ങള്‍ പുറത്താകും'; ട്രംപിന് മുന്നറിയിപ്പുമായി ടെയ്ലര്‍ സ്വിഫ്റ്റ്

By Web TeamFirst Published May 31, 2020, 12:42 AM IST
Highlights

കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ ട്രംപിന്‍റെ നിലപാടിനെ വിമര്‍ശിച്ചാണ് ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ പ്രതികരണം. 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്ന് മുന്നറിയിപ്പുമായി പ്രശസ്ത ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്. ട്രംപിന്‍റെ വംശീയപരമായ സമീപനത്തിനെതിരെ രാജ്യം നവംബറില്‍ വോട്ട് ചെയ്യുമെന്നും എല്ലാക്കാലവും ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും മുന്നോട്ട് പോകാനാവുമോയെന്നും ടെയ്ലര്‍ സ്വിഫ്റ്റ് ട്വീറ്റില്‍ പറയുന്നു. 

After stoking the fires of white supremacy and racism your entire presidency, you have the nerve to feign moral superiority before threatening violence? ‘When the looting starts the shooting starts’??? We will vote you out in November.

— Taylor Swift (@taylorswift13)

പൊലീസുകാരന്‍റെ അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരന്‍ ശ്വാസം മുട്ടി മരിച്ചു; പ്രതിഷേധം ശക്തം

കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ ട്രംപിന്‍റെ നിലപാടിനെ വിമര്‍ശിച്ചാണ് ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ പ്രതികരണം.

ജോര്‍ജ് ഫ്ലോയിഡിന്‍റെ ഓര്‍മ്മയെ അപമാനിക്കുന്നതാണ് മിനിയ പൊളിസിലെ അതിക്രമങ്ങള്‍. അക്രമങ്ങള്‍ ഒതുക്കാന്‍ സൈന്യത്തിന്‍റെ സഹായം നല്‍കും. കൊള്ളയടിക്കല്‍ ആരംഭിക്കുന്നതോടെ വെടിവയ്പ് തുടങ്ങുമെന്നായിരുന്നു ട്രംപ് മെയ് 29 ട്വീറ്റ് ചെയ്തത്. ട്രംപിന്‍റെ ട്വീറ്റ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണെന്നും തങ്ങളുടെ പോളിസികള്‍ക്ക് വിരുദ്ധമാണെന്നും ട്വിറ്റര്‍ വിശദമാക്കിയിരുന്നു. 

....These THUGS are dishonoring the memory of George Floyd, and I won’t let that happen. Just spoke to Governor Tim Walz and told him that the Military is with him all the way. Any difficulty and we will assume control but, when the looting starts, the shooting starts. Thank you!

— Donald J. Trump (@realDonaldTrump)

 

click me!