ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം; അടച്ചിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം പ്രവർത്തനം പുനരാരംഭിക്കും?

Published : Nov 21, 2025, 05:55 PM IST
 Fukushima nuclear plant

Synopsis

2011-ലെ ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമായ കാഷിവാസാക്കി - കരിവ പ്ലാൻ്റ് വീണ്ടും തുറക്കാൻ പോകുന്നു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന നിഗറ്റ പ്രവിശ്യയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇതിന് അനുമതി നൽകി.

ഫുക്കുഷിമ: വർഷങ്ങളായി പ്രവർത്തനം നിർത്തിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. 2011 ൽ ദുരന്തത്തെ തുടർന്ന് അടച്ച ഫുക്കുഷിമയിലെ കാഷിവാസാക്കി - കരിവ ആണവ പ്ലാന്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഫുക്കുഷിമയിലെ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകി. പ്ലാൻ്റ് ഉൾപ്പെടുന്ന നിഗറ്റ പ്രവിശ്യയുടെ ഗവർണറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊറിയൻ ഉപദ്വീപിന് അഭിമുഖമായി ജപ്പാൻ കടലിന്റെ തീരത്ത് 400 ഹെക്ടർ (1,000 ഏക്കർ) പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നതാണ് ആണവ പ്ലാൻ്റ്. ഇന്ന് ലോകത്തുള്ളതിൽ വച്ച് ഏറ്റവും വലിയ ആണവ പ്ലാൻ്റാണിത്. 2011 മാർച്ച് 11 ന് ഭൂകമ്പവും സുനാമിയും മൂലമുണ്ടായ ഫുക്കുഷിമ ആണവ ദുരന്തത്തെ തുടർന്ന് ഈ പ്ലാൻ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ചെർണോബിൽ ദുരന്തത്തിന് ശേഷമുള്ള ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഇത്. ജപ്പാൻ്റെ ആണവ നിയന്ത്രണ ഏജൻസിയുടെ അനുമതി കൂടി ഇനി ഇതിന് ആവശ്യമാണ്.

ജപ്പാനിലെ ടോഹോക്കു മേഖലയിലുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. 15 മീറ്ററിലധികം ഉയരമുള്ള സുനാമി തിരകൾ പ്ലാന്റിലെ പ്രധാന പവർ സപ്ലൈ സംവിധാനങ്ങളെയും, റിയാക്ടറുകൾ തണുപ്പിക്കാൻ ആവശ്യമായ ബാക്കപ്പ് ജനറേറ്ററുകളെയും തകർത്തു. വൈദ്യുതിയും തണുപ്പിക്കാനുള്ള സംവിധാനങ്ങളും നഷ്ടപ്പെട്ടതോടെ റിയാക്ടർ കോറുകളിലെ ഇന്ധനം അമിതമായി ചൂടായി, ഉരുകി. പിന്നാലെ ഹൈഡ്രജൻ സ്ഫോടനങ്ങൾ ഉണ്ടായി. വലിയ അളവിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു.

ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ശാരീരിക ബുദ്ധിമുട്ടുകളും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും മാനസിക പിരിമുറുക്കവും മൂലം ഇതിൽ പലരും പിന്നീട് മരണപ്പെട്ടു. ആണവ നിലയത്തിന്റെ പരിസരം ഇപ്പോഴും റേഡിയോ ആക്ടീവ് വികിരണം നിലനിൽക്കുന്ന മേഖലയാണ്. പ്ലാന്റ് ഡീകമ്മിഷൻ ചെയ്യുമെന്ന് കരുതിയിരിക്കെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി