
തിരുവനന്തപുരം:കാലവർഷം അവസാന പാദത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇതുവരെ 13 % കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസവും പിന്നിട്ടപ്പോൾ കേരളത്തിൽ ഇപ്പോഴും മഴക്കുറവ് തുടരുന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടതു 1746.9 മില്ലിമീറ്റർ മഴ. ഇതുവരെ പെയ്തത് 1512.8 മില്ലിമീറ്റർ മാത്രം. 13% കുറവ്.
ഓഗസ്റ്റ് അവസാനിക്കുമ്പോൾ (ജൂൺ 1-ഓഗസ്റ്റ് 31)
2022 1512.8 mm( -13%)
2021 1402( -22% )
2020 1626.2 (-9% )
2019 1789.8( +5 %
2018 1795.4(+35 % )
ഓഗസ്റ്റ് മാസത്തിൽ ഇത്തവണ 24% കൂടുതൽ മഴ.ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 445.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 551.7മില്ലിമീറ്റർ 24 % കൂടുതൽ
2021 2% കുറവ്
2020 35% കൂടുതൽ
2019 123% കൂടുതൽ
2018 96% കൂടുതൽ
2017 10% കൂടുതൽ
ജൂലൈ സാധാരണ മഴ (0 % കുറവ്)
ജൂലൈ മാസത്തിൽ സാധാരണയായി 653.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂലൈ പെയ്തത് 652.5 മില്ലിമീറ്റർ 0 % കുറവ്.
2021ൽ 20% കുറവ്
2020ൽ 29% കുറവ്
2019ൽ 21% കുറവ്.
2018ൽ 18% കൂടുതൽ
ജൂണിൽ 52 % കുറവ്
ജൂൺ മാസത്തിൽ 52% കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 648.3 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 308.6 മില്ലിമീറ്റർ.
2021 ൽ 36% കുറവ്
2020 ൽ 17% കുറവ്
2019ൽ 44% കുറവ്
2018ൽ 15% കൂടുതൽ
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവാണു ഇതുവരെ ലഭിച്ചത് .ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് (2532.2 mm) സാധാരണ ലഭിക്കേണ്ട (2576.8mm) മഴയെക്കാൾ 2% കുറവാണ് ഇതുവരെ ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (520 mm) കൊല്ലം ( 892 mm) ജില്ലകളിലാണ്.തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നു.ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഇന്നും നാളെയും (ഓഗസ്റ്റ് 31& സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു