'ഞാൻ കഴിച്ചതുപോലെ നല്ല ഭക്ഷണം കഴിക്കുക, ഉഛിഷ്ടം കഴിക്കരുത്' വിരുന്ന് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ

Published : May 22, 2026, 10:04 PM IST
a vijayaraghavan responds to feast controversy remarks

Synopsis

വിരുന്ന് വിവാദത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ

മലപ്പുറം: വിരുന്ന് വിവാദത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പങ്കെടുത്തത് പാർട്ടി സഖാവിന്‍റെ അനിയന്‍റെ വീട്ടിലെ ചടങ്ങിനാണ്, അവിടെ ചെന്നത് ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യത ഉണ്ടോ എന്ന് എങ്ങനെ അറിയാൻ ആണ്? പിഴവ് പറ്റിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തുന്നത് വലത് ശക്തികളാണ്. സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകും. കഴിക്കുമ്പോൾ താൻ കഴിച്ചത് പോലെ നല്ല ഭക്ഷണം കഴിക്കുക. ഉഛിഷ്ട ഭക്ഷണം കഴിക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രചാരണത്തിൽ സിപിഎം നേരക്കെ വിശദീകരണം നടത്തിയിരുന്നു. പ്രചാരണം അപലപനീയമാണെന്നും നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണിതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ വിജയരാഘവൻ പങ്കെടുത്തത്‌. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ പാടുന്ന സമയത്ത്‌ വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ്‌ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്‌. വസ്‌തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത്‌ വാർത്തയുമാക്കി. പാർട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ്‌ ഇത്തരം ശ്രമങ്ങളെന്നും സിപിഎം കുറ്റപ്പെടുത്തി.

മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത്‌ മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ്‌ എ വിജയരാഘവൻ. മതിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലീം മതതീവ്രവാദ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്‌. അതിനെ പ്രതിരോധിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്‌. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ ഒഴിപ്പിക്കൽ ഉണ്ടാകില്ല; സർക്കാർ താമസക്കാർക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോൺ
ഗോപികയുമായി ഫോണിൽ സംസാരിച്ചു, നഷ്ടപരിഹാരം അനുവദിക്കുമെന്ന് ഹൈബി ഈഡൻ