ഉദ്യോഗസ്ഥർക്കും ബാധകമാണല്ലോ അല്ലേ, കനത്ത പരിഹാസവുമായി ഐഷ സുൽത്താന; ബുധനാഴ്ചകളിൽ വാഹന വിലക്കിനെതിരെ കടുത്ത വിമർശനം

Published : Feb 18, 2026, 06:30 PM IST
aisha sulthana

Synopsis

ലക്ഷദ്വീപിൽ മലിനീകരണം തടയാൻ ബുധനാഴ്ചകളിൽ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഭരണകൂട ഉത്തരവിനെതിരെ സംവിധായിക ഐഷ സുൽത്താന. ശുദ്ധവായു ലഭിക്കുന്ന ദ്വീപിൽ എവിടെയാണ് മലിനീകരണമെന്ന് ചോദിച്ച ഐഷ, ഈ ഉത്തരവ് വിചിത്രമാണെന്നും  ആരോപിച്ചു. 

കവരത്തി: ലക്ഷദ്വീപിൽ മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായി ബുധനാഴ്ചകളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് പോലെയുള്ള ശുദ്ധവായു ലഭിക്കുന്ന ഒരിടത്ത് എവിടെയാണ് മലിനീകരണമെന്നും ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്നും അവർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്‍റെ ഈ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഐഷ ആരോപിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ മലിനീകരണം വല്ല 'ജെഫ്രി എപ്സ്റ്റിൻ കാറ്റും' വഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് ബിജെപി നേതാക്കൾ വ്യാഖ്യാനിച്ചേക്കാം എന്ന് അവർ പരിഹസിച്ചു. മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, പ്രകൃതിരമണീയമായ ദ്വീപുകളിൽ ഇത്തരമൊരു നടപടിയുടെ ആവശ്യകതയെ അവർ ചോദ്യം ചെയ്യുന്നു. 

ജനങ്ങളോട് ബുധനാഴ്ചകളിൽ ബൈക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുത് എന്ന് നിർദ്ദേശിക്കുന്ന ഭരണകൂടം, ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിലേക്ക് നടന്നും സൈക്കിൾ ചവിട്ടിയും പോയി ജനങ്ങൾക്ക് മാതൃകയാകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അവർ കുറിച്ചു. "ഡൽഹിയിലെ പൊല്യൂഷൻ ലക്ഷദ്വീപിനെ ചതിച്ചതാ" എന്ന പരിഹാസത്തോടെയാണ് അവർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പുതിയ തീരുമാനം

ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഭരണകൂടം ഉത്തരവിറക്കിയത്. എല്ലാ ബുധനാഴ്ചകളും 'നോ വെഹിക്കിൾ ഡേ' ആയി ആചരിക്കാനാണ് തീരുമാനം. ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ഈ മാസം 25-ാം തീയതി മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യയിൽ തന്നെ ഇത്തരമൊരു നീക്കം ആദ്യമായിട്ടാണെന്നാണ് ലക്ഷദ്വീപ് ഭരണകൂട വൃത്തങ്ങൾ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നിത്തലയുടെ '2011 ഫോർമുല'; സണ്ണി ജോസഫിന്‍റെ തുറുപ്പുചീട്ട് അതുതന്നെ! കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാതെ മത്സരിക്കാൻ നിർണായക നീക്കം
പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്, 50 കോടിയുടെ നഷ്ടമെന്ന് പരാതി