പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിംഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്.
പത്തനംതിട്ട: ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി എടുക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകാനും തീരുമാനമായി.
പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിംഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. കൊവിഡ് ബാധിതയായ അമ്മയെയും പെൺകുട്ടിയോടൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.