ആരോപണവുമായി കോട്ടയത്തെ എഎസ്ഐ സ്വപ്‌ന കരുണാകരൻ; എറണാകുളത്തേക്ക് സ്ഥലംമാറ്റത്തിന് കാരണം വൈരാഗ്യമെന്ന് പരാതി

Published : Jan 03, 2026, 11:02 AM ISTUpdated : Jan 03, 2026, 11:30 AM IST
ASI Swapna Karunakaran

Synopsis

കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ അകാരണമായി സ്ഥലം മാറ്റിയതായി പരാതി. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യവും ഫേസ്ബുക്ക് കമന്‍റുമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന ആരോപിക്കുന്നു.

കോട്ടയം: പൊലീസുകാരിയെ അകാരണമായി സ്ഥലം മാറ്റിയെന്ന് പരാതി. കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യമാണ് തൻ്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന കരുണാകരൻ ആരോപിക്കുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്‍റ് ചെയ്തതും സ്ഥലംമാറ്റത്തിന് കാരണമായെന്ന് അവർ കുറ്റപ്പെടുത്തുന്നു.

വൈക്കം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ജൂലൈയിൽ നടന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വപ്ന കരുണാകരൻ നാമനിർദേശ പത്രിക നൽകിയത്. സിപിഎം നേതൃത്വം നൽകുന്ന പാനലിനെതിരെയിരുന്നു മത്സരം. എന്നാൽ വേട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്വപ്നയെ വൈക്കത്ത് നിന്ന് മണർകാടേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അഡ്മിനസിട്രേറ്റീവ് ട്രിബൂണലിൽ നിയമപോരാട്ടം നടക്കുന്നതിനിടയിലാണ് ഡിസംബർ 29 ന് വീണ്ടും സ്ഥലം മാറ്റം. അതും കോട്ടയം ജില്ലയ്ക്ക് പുറത്ത്, എറണാകുളം റൂറലിലേക്ക്. 

നിലവിലെ സ്ഥലം മാറ്റത്തിനുള്ള കാരണമായി സ്വപ്‌ന പറയുന്നത് ഇങ്ങനെ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റ നേതൃത്വത്തിൽ പൊലീസുകാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിദേശിക്കാനും നമുക്ക് പറയാം എന്ന പരിപാടി തിരുവനന്തപുരുത്ത് നടക്കുന്നുണ്ട്. ഈ പരിപാടി സംബന്ധിച്ചുള്ള ഒരു പോസ്റ്റ്, ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു സി ആർ ഫേസ്ബുക്കിൽ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെ സ്വന്തം അനുഭവം സ്വപ്‌ന കമന്റായി രേഖപ്പെടുത്തി. ഇതെല്ലാം ഇടതുപക്ഷ അനുഭാവമുള്ള ഓഫീസേഴ്സ് അസോസിയേഷനെ ചൊടുപ്പിച്ചു. 

തുടർച്ചയായി പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും സ്വപ്ന പറയുന്നു. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും സ്ഥലം മാറ്റം ഒഴിവാക്കിയില്ലെന്നും സ്വപന. എന്നാൽ സ്വപ്നയുടെ വാദങ്ങളെല്ലാം തള്ളുകയാണ് എറണാകുളം ഡിഐജി ഓഫീസ്. വസ്തുത വിരുദ്ധമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക്വച്ച് പൊലീസ് സേനയെ കളങ്കപ്പെടുത്തിയതിനാണ് നടപടി. സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ സേനാംഗങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചുള്ള ഡിജിപിയുടെ സർക്കുലർ ലംഘിച്ചു. ഫേസ്ബുക്കിലൂടെ തന്നെ സ്വപ്നയ്ക്ക് മറുപടി നൽകിയ എരുമേലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റോഷ്ന അലവിക്കെതിരെയും അച്ചടക്ക നടപടിയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും; പ്രഖ്യാപനം ഇന്ന്
'ക്രിസ്ത്യൻ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തൽ; വോട്ട് ആകർഷിക്കാനായില്ല, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം