ഉടമ അപകടത്തിൽ മരിച്ചു; പൊലീസ് സ്റ്റേഷന് അടുത്ത് തുരുമ്പിച്ച് കിടന്ന ബൈക്ക് ആരുമറിയാതെ വിറ്റ് പണം കൈപ്പറ്റി എഎസ്ഐ; സസ്പെൻ്റ് ചെയ്‌തു

Published : Jun 03, 2026, 01:57 PM IST
Kerala Police

Synopsis

മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സജുമോനെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റതിന് സസ്പെൻഡ് ചെയ്തു. വാഹനാപകടത്തിൽ ഉടമ മരിച്ച കേസിൽ ഉൾപ്പെട്ട ബൈക്കാണ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ അനുമതിയില്ലാതെ വിറ്റത്. സംഭവം വിവാദമായതോടെ ബൈക്ക് തിരിച്ചെത്തിക്കുകയും റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കൊച്ചി: പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന അപകടക്കേസിലെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്ഐക്ക് സസ്‌പെൻഷൻ. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്ഐ സജുമോനെയാണ് റൂറൽ എസ്പി സസ്‌പെൻഡ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്ഐയുടെ ഈ രഹസ്യ വിൽപന. വാഹനാപകടത്തെ തുടർന്ന് ഒൻപത് മാസത്തോളമായി മുളന്തുരുത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് എഎസ്ഐ വിറ്റത്. അപകടത്തിൽ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു.

സ്റ്റേഷനിൽ ആരും അറിയാതെയാണ് എഎസ്ഐ ബൈക്ക് വിറ്റ് ആക്രിക്കടക്കാരനിൽ നിന്ന് പണം കൈപ്പറ്റിയത്. തൊണ്ടിമുതൽ വിറ്റ സംഭവം പുറത്തായതോടെ സ്പെഷൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചു. പിന്നീട് റിപ്പോർട്ട് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ പൂർണ്ണമായ അറിവോടെയും സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോൻ പോലീസിന് നൽകിയ വിശദീകരണം. എന്നാൽ കേസിലെ തൊണ്ടിമുതൽ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വിൽക്കാൻ പാടില്ലെന്നിരിക്കെ, എഎസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇയാൾക്കെതിരെ ഉടനടി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രക്ഷയുണ്ടാകില്ല! കാലവർഷം എത്തും മുന്നേ അതിശക്ത മഴ, കേരളത്തിൽ 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 3 ജില്ലകളിൽ; 11 ജില്ലകളിൽ യെല്ലോ അലർട്ടും
കൊല്ലത്ത് പത്തു വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു; പൊളളലേൽപ്പിച്ചത് അച്ഛനെന്ന് കുട്ടിയുടെ മൊഴി, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ