'ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നവെന്ന് പറയുന്നവർ'; 3000 രൂപ ക്ഷേമപെൻഷൻ കൊടുക്കുമെന്ന രാഹുൽ ഗ്യാരന്‍റിയെ പരിഹസിച്ച് ബാലഗോപാൽ

Published : Mar 08, 2026, 12:49 PM IST
k n balagopal

Synopsis

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഗ്യാരന്‍റികളെ ധനമന്ത്രി കെ എൻ ബാലഗോപാൽ പരിഹസിച്ചു. 600 രൂപ പെൻഷൻ കുടിശ്ശികയാക്കിയവർ 3000 രൂപ വാഗ്ദാനം ചെയ്യുന്നത് നടപ്പിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ക്ഷേമപെൻഷൻ വർദ്ധനവും സ്ത്രീകൾക്ക് സൗജന്യ യാത്രയും ഉൾപ്പെടെയുള്ള ഗ്യാരണ്ടികളിൽ യുഡിഎഫ് വലിയ പ്രതീക്ഷയിലാണ്.

കൊല്ലം: രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഗ്യാരന്‍റികളെ പരിഹസിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്. യുഡിഎഫ് ഭരണകാലത്ത് 600 രൂപയുടെ പെൻഷൻ 18 മാസം കുടിശ്ശിക ആയിരുന്നു. യുഡിഎഫിന്‍റെ പ്രഖ്യാപനം നടപ്പാകുന്നത് അല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മോശമെന്ന് ഇനി സതീശനും യുഡിഎഫും പറയരുത്. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 രൂപ പെൻഷൻ കൊടുക്കും എന്ന് പറഞ്ഞത്. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വലിയ പ്രഖ്യാപനം അല്ല. കട്ടപ്പുറത്തായ വണ്ടികൾ ഓടി തുടങ്ങിയത് ഈ സർക്കാരിന്‍റെ കാലത്താണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്‍റിയില്‍ വലിയ പ്രതീക്ഷയിലാണ് യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ ഗ്യാരന്‍റികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേക്കെത്തിച്ച രാഹുലിന്‍റെ ഗ്യാരന്‍റിയാണ് കേരളത്തിലും പരീക്ഷിക്കുന്നത്. സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെക്കുന്ന രാഹുലിന്‍റെ ഗ്യാരന്‍റി യുഡിഎഫിന്‍റെ റിയൽ പ്രകടന പത്രിക തന്നെയാണ്. മോദിയെയും പിണറായിയെം ഒരുപോലെ കുറ്റപ്പെടുത്തിയാണ് രാഹുൽ പ്രസംഗിച്ചത്. സിപിഎം ബിജെപി കൂട്ട് കെട്ടാണ് യുഡിഎഫിൻറെ പ്രധാന എതിരാളികളെന്ന് പ്രഖ്യാപിച്ചു. തന്നെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിട്ടും പിണറായിയെ ഇഡി തൊടുന്നില്ല. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്. പിണറായിയെ നിയന്ത്രിക്കുന്നത് മോദി. രാഹുലിന്‍റെ സിജെപി പരാമർശം ഇനി യുഡിഎഫിന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രചാരണമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപയ്ക്ക് ഷൂ, മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ; കട ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്
നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ; പുത്തൻവേലിക്കര മോളി വധക്കേസിൽ അപ്പീൽ ഹർജി