സിപിഎമ്മിൻ്റേത് വികസന കാപട്യമെന്ന് കോൺഗ്രസ് നേതാക്കൾ; ബെന്നി ബഹന്നാൻ്റെ പുസ്തകം ഇഴയഴിഞ്ഞുപോയ ഇന്നലെകൾ പുറത്തിറക്കി

Published : Oct 09, 2025, 07:28 PM IST
Benny Behanan Book Release

Synopsis

ബെന്നി ബഹനാൻ്റെ 'ഇഴയഴിഞ്ഞുപോയ ഇന്നലെകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു. കേരള വികസനത്തിന് മാർക്സിസ്റ്റുകൾ തടസ്സമാണെന്ന് പുസ്തകം തെളിയിക്കുന്നതായി എ.കെ. ആൻ്റണി പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസ് എംപി ബെന്നി ബഹനന്റെ പുതിയ പുസ്തകം ‘ഇഴയഴിഞ്ഞുപോയ ഇന്നലെകൾ’ പുറത്തിറക്കി. പ്രകാശന ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ എ.കെ. ആന്റണി, കെ. മുരളീധരൻ, എം.എം. ഹസ്സനും സിപിഎമ്മിൻ്റെ വികസന കാപട്യത്തെ അതിരൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ കേരളം സൃഷ്ടിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് തോന്നുമെന്ന് എംഎം ഹസ്സൻ പരിഹസിച്ചു. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ തടസം സൃഷ്ടിച്ചത് മാർക്സിസ്റ്റുകാരാണെന്ന് ബെന്നിയുടെ പുസ്തകം തെളിയിക്കുന്നുവെന്ന് എകെ ആൻ്റണി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ അധികാരത്തിൽ തുടർന്നാൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ തകരുമെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.

സിപിഎം അധികാരത്തിൽ ഇരിക്കുമ്പോൾ വികസനവാദിയും പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ വികസനവിരോധിയുമാണെന്ന് എംഎം ഹസ്സൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ ഉപജ്ഞതാവ് പിണറായി വിജയനാണെന്ന് പറയുന്നത് തെറ്റാണെന്നും, അതിന്റെ സംഭാവന ഉമ്മൻ ചാണ്ടിയുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും ആഴത്തിൽ കേരള രാഷ്ട്രീയത്തെ പഠിച്ച് പുസ്തകമാക്കിയ കോൺഗ്രസുകാരൻ കേരളത്തിൽ ബെന്നി ബഹന്നാൻ അല്ലാതെ മറ്റൊരാളില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. പിണറായി വിജയൻ അധികാരത്തിൽ തുടരുരുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുസ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് കെ മുരളീധരനും കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ