ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ മാനേജറുടെ തല ബിയര്‍ കുപ്പികൊണ്ട് അടിച്ചു പൊട്ടിച്ചു

Published : Aug 18, 2025, 01:19 PM IST
bevco attack

Synopsis

തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ ബേസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കൊല്ലം: കൊല്ലം കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ മാനേജറുടെ തല അടിച്ചു പൊട്ടിച്ചു. ബിയർകുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ ബേസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുഖത്തും തലക്കും പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മൂന്നുപേരാണ് മദ്യം വാങ്ങാനെത്തിയത്. അതിലൊരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിന്‍റെ അകത്ത് ഹെല്‍മറ്റ് ധരിക്കുന്നതിന് വിലക്കുണ്ട്. എന്തിനാണ് ഹെല്‍മറ്റ് ധരിച്ചതെന്ന ചോദ്യം ചെയ്യലുണ്ടായി. ഹെല്‍മറ്റ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. ഇതിനിടയിൽ മൂന്നുപേരിലൊരാള്‍ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചു. 

വീഡിയോ എടുക്കുന്നതിനിടെ അറിയാതെ ഫ്ലാഷ് ലൈറ്റും ഓണായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് കണ്ട മാനേജര്‍ മൊബൈൽ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. ഇതിനുപിന്നാലെയാണ് കൂട്ടത്തിലുണ്ടായിരുന്നയാള്‍ വാങ്ങിയ ബിയര്‍ കുപ്പിയെടുത്ത് മാനേജറുടെ തലയില്‍ അടിച്ചത്. തുടര്‍ന്ന് അക്രമിയെ ജീവനക്കാര്‍ പിടിച്ചുവെച്ചെങ്കിലും പിന്നീട് വാതിൽ തകര്‍ത്തശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം