
ദില്ലി: കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി എഐസിസിയിലേക്ക് പരാതി പ്രളയം. ഇരട്ട പദവി മുതൽ അറുപത് വയസ് കഴിഞ്ഞവരെ പട്ടികയിൽ കുത്തിനിറച്ചതിൽ അടക്കമുള്ള അസംതൃപ്തികളാണ് എഐസിസിക്ക് മുന്നിൽ എത്തുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പരാതി പ്രവാഹമാണ്. ഗ്രൂപ്പുകൾക്ക് കുടപടിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും കെപിസിസി പ്രസിഡന്‍റിന് നേരെ ഉയരുന്നത്. ഗ്രൂപ്പുകൾ നൽകിയ പട്ടിക അപ്പാടെ അധ്യക്ഷൻ അംഗീകരിച്ചെന്നും പരാതിയുണ്ട്.
ഒട്ടേറെ പരാതികൾ ഉയര്‍ന്ന സാഹചര്യത്തിൽ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എഐസിസി തീരുമാനമെന്നാണ് വിവരം. കാര്യമായ ഇടപെടലും ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായേക്കും. പട്ടികയിലെ അറുപത് കഴിഞ്ഞവരിൽ പലരെയും ഒഴിവാക്കുമെന്നും വിവരമുണ്ട്. യുവാക്കളെ കൂടുതൽ ഉൾപ്പെടുത്താനാണ് ആലോചന. രാഹുൽ ഗാന്ധി കണ്ട ശേഷമാകും ഭാരവാഹി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam