'നിതീഷ്‍കുമാറിനെ അമിത് ഷാ ചതിച്ചു, ഇനിയൊരിക്കലും മുഖ്യമന്ത്രിയാകില്ല'; ബിഹാര്‍ ജനത ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്ന് തേജസ്വി യാദവ്

Published : Oct 26, 2025, 08:38 AM IST
Tejaswi Yadav

Synopsis

ബിഹാരിലെ ജനങ്ങള്‍ക്ക് നിതീഷ്‍കുമാറിനെ മടുത്തെന്നും 20വര്‍ഷത്തെ ഭരണത്തിൽ അഴിമതിയും അക്രമവും മാത്രമാണുണ്ടായതെന്നും തേജസ്വി യാദവ്. ഇനിയൊരിക്കലും നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകില്ലെന്ന് അമിത് ഷാ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചതെന്നും തേജസ്വി യാദവ് 

ദില്ലി: ബിഹാരിലെ ജനങ്ങള്‍ക്ക് നിതീഷ്‍കുമാറിനെ മടുത്തെന്നും 20വര്‍ഷത്തെ ഭരണത്തിൽ അഴിമതിയും അക്രമവും മാത്രമാണുണ്ടായതെന്നും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡിയും നേതാവുമായ തേജസ്വി യാദവ്. ബിഹാറിലെ ജനത ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതുണ്ടാകുമെന്നും നിതീഷ്‍ കുമാര്‍ ഇനിയൊരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും തേജസ്വി യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിഹാറിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ അഞ്ചു ലക്ഷം പേർക്ക് താൻ തൊഴിൽ നൽകിയെന്നും തേജസ്വി യാദവ് പറഞ്ഞു. ജനങ്ങള്‍ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ഇതിനാൽ തന്നെ ഇതിനൊരു മാറ്റമുണ്ടാകാൻ ജനം മാറി ചിന്തിക്കും.

 നിതീഷ്‍കുമാര്‍ മറ്റൊരു ഏകനാഥ് ഷിൻഡെയാണ്. നിതീഷ്‍കുമാറിനെ അമിത് ഷാ വഞ്ചിച്ചു. ഇനിയൊരിക്കലും നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകില്ലെന്ന് അമിത് ഷാ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചതെന്നും തേജസ്വി യാദവ് പറഞ്ഞു. നിതീഷ്‍കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി പ്രചാരണം തേജസ്വി യാദവ് പരാമര്‍ശിച്ചില്ല. തൊഴിലില്ലായ്മയും നിതീഷ്‍ കുമാര്‍ സര്‍ക്കാരിനെതിരെ അഴിമതിയാരോപണവും ഉയര്‍ത്തിയാണ് തേജസ്വിയുടെ പ്രചാരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: മാവേലിക്കര കോടതി നാളെ വിധി പറയും; പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ
കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരാവകാശ അപേക്ഷ; മറുപടി നൽകാതെ ഒളിച്ചുകളിച്ച് കേരള ഹൗസ് അധികൃതർ