പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരം; അന്ധനായ യുവാവിനെ വീട്ടിൽ കയറി മർദിച്ചു, തടയാൻ നോക്കിയ അമ്മയെയും തല്ലി

Published : Feb 19, 2024, 07:07 PM IST
പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരം; അന്ധനായ യുവാവിനെ വീട്ടിൽ കയറി മർദിച്ചു, തടയാൻ നോക്കിയ അമ്മയെയും തല്ലി

Synopsis

യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മർദ്ദിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. 

കൊല്ലം: അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുൻവിരോധമാണ് അന്ധ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീലസ് പറഞ്ഞു.

തന്റെ അമ്മയെ പ്രതി പതിവായി ഉപദ്രവിക്കുന്ന വിവരം പൊലീസിൽ അറിയച്ചതിലുള്ള വിരോധം കാരണം കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പാരിപ്പള്ളി സ്വദേശിയായ അന്ധ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും ആക്രമിച്ചു. യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മർദ്ദിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. 

തടയാൻ ശ്രമിച്ച അമ്മയെയും ഇയാൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. അതിക്രമങ്ങള്‍ക്ക് ശേഷം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുബ്രമണ്യൻ പോറ്റി, ജയപ്രകാശ്, എ.എസ്.ഐ മാരായ ജയൻ, അനീഷ്, എസ്.സി.പി.ഒ സബിത്ത്, സി.പി.ഒ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി