ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരെ കേസ്, വേഗപരിധി ലംഘിച്ചോയെന്ന് പരിശോധിക്കും

Published : Oct 14, 2022, 10:02 AM ISTUpdated : Oct 14, 2022, 01:52 PM IST
ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരെ കേസ്, വേഗപരിധി ലംഘിച്ചോയെന്ന് പരിശോധിക്കും

Synopsis

ഈ ഭാ​ഗത്ത് ട്രെയിനിന്‍റെ വേ​ഗപരിധി  45 കിലോമീറ്റർ ആണ്. ആ വേ​ഗപരിധി ലംഘിച്ചോയെ പരിശോധിക്കും


പാലക്കാട് :  കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു.  ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും . ഈ ഭാ​ഗത്ത് ട്രെയിനിന്‍റെ വേ​ഗപരിധി  45 കിലോമീറ്റർ ആണ്. ആ വേ​ഗപരിധി ലംഘിച്ചോയെ പരിശോധിക്കും . ട്രെയിൻ തട്ടി കാട്ടാക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട് . ഇതേത്തുടർന്ന് കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങി

കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ ഏറെ സമയം ഉദ്യോ​ഗസ്ഥർക്ക് അങ്ങോട്ടേക്ക് എത്താൻ ആയിരുന്നില്ല. കന്യാകുമാറി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്. 

 

അതേസമയം വയനാട് ചീരാലിൽ ഇന്നലെ രാത്രി വീണ്ടും കടുവയിറങ്ങി. സ്കൂൾ വിദ്യാർത്ഥികളാണ് കൈലാസം കുന്നിൽ കടുവയെ കണ്ടത്. മേഖലയിൽ 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികൾ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിയാൻ മേപ്പാടി റെയ്ഞ്ചിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നം വനംവകുപ്പ് വ്യക്തമാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂർണത്രയീശന് അജ്ഞാത ഭക്തന്റെ അമൂല്യ സമർപ്പണം: നവരത്നങ്ങൾ പതിച്ചും സ്വർണം കെട്ടിയും അലങ്കരിച്ച ശംഖ്
'ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നവെന്ന് പറയുന്നവർ'; 3000 രൂപ ക്ഷേമപെൻഷൻ കൊടുക്കുമെന്ന രാഹുൽ ഗ്യാരന്‍റിയെ പരിഹസിച്ച് ബാലഗോപാൽ