പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ശിശുക്ഷേമസമിതി സെക്രട്ടറിക്കെതിരെ കേസ്

Published : Apr 02, 2022, 09:44 PM ISTUpdated : Apr 02, 2022, 10:57 PM IST
 പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ശിശുക്ഷേമസമിതി സെക്രട്ടറിക്കെതിരെ കേസ്

Synopsis

പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. പരാതിക്കാരിയായ ആയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

പാലക്കാട്: പാലക്കാട് അയ്യപുരത്ത് (Ayyapuram) ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ശിശുക്ഷേമസമിതി സെക്രട്ടറിയായിരുന്ന കെ വിജയകുമാറിനെതിരെ (K Vijayakumar)  കേസെടുത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. പരാതിക്കാരിയായ ആയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് 75 പ്രകാരവും ഐപിസി 324 വകുപ്പ് ചുമത്തിയുമാണ് കേസ്. ആയ നൽകിയ പരാതി കഴിഞ്ഞദിവസം ജില്ലാഭരണകൂടം പൊലീസിന് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്. 

അച്ഛനമ്മമാര്‍ ഉപേക്ഷിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് സംഭവം. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാര്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചെന്നാണ് പരാതി. സ്കെയില്‍ വച്ച് തല്ലിയെന്നാണ് ആയ നല്‍കിയ പരാതിയിലുള്ളത്. ആയയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവച്ചിരുന്നു. സിപിഎം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറും രംഗത്തെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്