'അനുനയനീക്കം', മാണി സി കാപ്പനെയും ശശീന്ദ്രനെയും കണ്ട് മുഖ്യമന്ത്രി

Published : Jan 11, 2021, 11:10 AM ISTUpdated : Jan 11, 2021, 11:22 AM IST
'അനുനയനീക്കം', മാണി സി കാപ്പനെയും ശശീന്ദ്രനെയും കണ്ട് മുഖ്യമന്ത്രി

Synopsis

പാലായടക്കം ഒരു സീറ്റും വിട്ട് നൽകില്ലെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ എൻസിപി ആവർത്തിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ച  ഏറെ പ്രധാന്യമർഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. 

തിരുവനന്തപുരം: പാലാ സീറ്റുമായി ബന്ധപ്പെട്ടുയർന്ന തർക്കം മുന്നണി മാറ്റത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന സാഹചര്യത്തിൽ എൻസിപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. മന്ത്രി എ കെ ശശീന്ദ്രൻ, പാലാ എംഎൽഎ മാണി സി കാപ്പൻ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇരുവരേയും വെവ്വേറെ പ്രത്യേകമാണ് മുഖ്യമന്ത്രി കണ്ടത്. പാലായടക്കം ഒരു സീറ്റും വിട്ട് നൽകില്ലെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ എൻസിപി ആവർത്തിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ച  ഏറെ പ്രധാന്യമർഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അനുനയനീക്കത്തിലേക്ക് സിപിഎം കടക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി നടത്തിയ ചർച്ച. 

തദ്ദേശതെരഞ്ഞെടുപ്പിൽ മുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടാതിരുന്നതിലെയടക്കം പ്രതിഷേധം മാധ്യമങ്ങൾക്ക് മുന്നിലടക്കം വിശദീകരിച്ച എൻസിപി പക്ഷേ യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഇടതിൽ ഉറച്ച് നിൽക്കുമെന്നും ആവർത്തിക്കുന്നുണ്ട്. പക്ഷേ അണിയറയിൽ ചർച്ചകൾ നടന്നയായാണ് വിവരം. 

നിലവിലെ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് പാലാ വിട്ടു നൽകേണ്ടി വന്നാൽ ഒരു പക്ഷേ എൻസിപി ഇടതു മുന്നണി വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. എന്നാൽ അതേ സമയം ഈ നീക്കത്തോട് എകെ ശശീന്ദ്രന് വിയോജിപ്പുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശശീന്ദ്രനേയും കാപ്പനേയും പ്രത്യേകം കണ്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ കെ സുരേന്ദ്രൻ; 'ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്'
ശബരിമല സ്വർണക്കൊള്ള; സാക്ഷികളുടെയും പ്രതികളുടെയും മൊഴിപകർപ്പുകൾ ഇഡിക്ക് കൈമാറാൻ എസ്ഐടി