ഉമ്മൻചാണ്ടി വരുന്നതൊക്കെ അവരുടെ കാര്യം; 2016 ജനങ്ങള്‍ ഓർക്കും, എൽഡിഎഫിന് ഗുണമാകുമെന്നും മുഖ്യമന്ത്രി

Published : Jan 28, 2021, 07:54 PM ISTUpdated : Jan 28, 2021, 08:11 PM IST
ഉമ്മൻചാണ്ടി വരുന്നതൊക്കെ അവരുടെ കാര്യം; 2016 ജനങ്ങള്‍ ഓർക്കും, എൽഡിഎഫിന് ഗുണമാകുമെന്നും മുഖ്യമന്ത്രി

Synopsis

‍‍‍‌ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ കുറേ ജനങ്ങളോട് പറയാനുണ്ടെന്നും ഉമ്മൻചാണ്ടി 2016ൽ എന്ത് കൊണ്ട് തിരസ്കരിക്കപ്പെട്ടുവെന്ന കാര്യം ജനങ്ങൾ ഓർമ്മിക്കുന്നതിനെ ഇത് ഉപയോഗപ്പെടുകയുള്ളൂവെന്നുമാണ് പിണറായിയുടെ ആത്മവിശ്വാസം. 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വന്നത് സിപിഎമ്മിനു ഗുണകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ കോൺഗ്രസ് നേതാക്കൾ പോരാത്തത് കൊണ്ടായിരിക്കാം ഉമ്മൻചാണ്ടിയെ തിരിച്ചുകൊണ്ട് വരുന്നതെന്നും അത് അവരുടെ പാർട്ടി കാര്യമാണെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ ഇതേ പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം.

ആരാണ് നേതൃത്വമെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ളവർ നേതൃത്വത്തിന് പറ്റിയവരല്ലെന്ന് തോന്നിയിട്ടുണ്ടാകാം, അത് കൊണ്ട് ഉമ്മൻ ചാണ്ടിയെ തന്നെ വീണ്ടും പരീക്ഷിക്കാൻ തയ്യാറായിട്ടുണ്ടാവാം. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഉമ്മൻചാണ്ടി തന്നെയാണല്ലോ നേരത്തെ നേതൃരംഗത്തുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഉമ്മൻ ചാണ്ടിയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് കോൺഗ്രസിന്റെ പാർട്ടി കാര്യമാണെന്നും താനതിനെ കാണുന്നത് ഇടത് പക്ഷത്തിന് അനുകൂലമായ കാര്യമായിട്ടാണെന്നും മുഖ്യമന്ത്രി വിശദമാക്കി. 

‍‍‍‌ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ കുറേ ജനങ്ങളോട് പറയാനുണ്ടെന്നും ഉമ്മൻചാണ്ടി 2016ൽ എന്ത് കൊണ്ട് തിരസ്കരിക്കപ്പെട്ടുവെന്ന കാര്യം ജനങ്ങൾ ഓർമ്മിക്കുന്നതിനെ ഇത് ഉപയോഗപ്പെടുകയുള്ളൂവെന്നുമാണ് പിണറായിയുടെ ആത്മവിശ്വാസം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും, സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നവർക്ക് ദൃഢഹിന്ദുത്വം; എംഎ ബേബി
'എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു'; യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിയുടെ പ്രതികരണം