കാര്‍ യാത്രക്കാരെ ആക്രമിച്ചു, പ്രശ്നം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനം, സിപിഎം നേതാവ് അറസ്റ്റില്‍

Published : Sep 25, 2022, 04:18 PM ISTUpdated : Sep 30, 2022, 03:59 PM IST
കാര്‍ യാത്രക്കാരെ ആക്രമിച്ചു, പ്രശ്നം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനം, സിപിഎം നേതാവ് അറസ്റ്റില്‍

Synopsis

രാജീവും തിരുവനന്തപുരം സ്വദേശികളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസ്. 

പത്തനംതിട്ട: കലഞ്ഞൂരിൽ കാറിലെത്തിയ കുടുബത്തെയും പൊലീസുകാരെയും സി പി എം ബ്രാഞ്ച് സെക്രട്ടറി ആക്രമിച്ചതായി പരാതി. ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് പരാതി. ഇന്ന് ഉച്ചയോടെ പുനലൂർ മൂവാറ്റുപുഴ റോഡിലെ ഇടത്തറയിൽ വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന കുടുബത്തെയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. കാറിലുണ്ടായിരുന്ന മിനി, മകൻ അനു, അനുവിന്‍റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

രാജീവ് സഞ്ചരിച്ച വാഹനത്തിന് പിന്നാലെ വന്ന ഇവരുടെ കാറിൽ നിന്ന് ഹോണടിച്ചതാണ് പ്രകോപനത്തിന് കാരണം. കാർ .യാത്രക്കാരെ അക്രമിക്കുന്നത് നാട്ടുകാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് കൂടൽ പൊലീസ് സ്ഥലത്തെത്തിയത്. സംഘർഷം തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർമാരായ ഷാഫി, അരുൺ എന്നിവരെയും രാജീവും സംഘവും മർദ്ദിച്ചു. പരിക്കേറ്റവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറി മദ്യ ലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.


  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്