
തൃശൂർ: തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് എംകെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നു. തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദൻ. കൊച്ചനിയൻ കേസിൽ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം.
നാലു തവണ കോൺഗ്രസ് കൗൺസിലറായിരുന്ന മുകുന്ദൻ തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു. കൗൺസിലർ സ്ഥാനം രാജിവച്ചാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേരാൻ തീരുമാനിച്ചത്. സിപിഎം. നേതാക്കൾക്കൊപ്പമാണ് എംകെ മുകുന്ദൻ തൃശൂരിൽ വാർത്താ സമ്മേളനം വിളിച്ചത്.
1992 ഫെബ്രുവരി 29നായിരുന്നു തൃശൂരിൽ എസ്എഫ്ഐ നേതാവ് കൊച്ചനിയൻ കൊല്ലപ്പെട്ടത്. കെഎസ് യു നേതാക്കളായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന എംഎസ് അനിൽകുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി.
36 വർഷം നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദൻ സിപിഎം ക്യാംപിൽ എത്തുന്നത്. പക്ഷേ, കൊച്ചനിയൻ കേസിലെ പ്രതിയെ പാർട്ടി സ്വീകരിച്ചതില്‍ സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത രൂക്ഷമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam