
കൊച്ചി: കൊവിഡ് തീവ്രവ്യാപനം കണക്കിലെടുത്തുള്ള വാരാന്ത്യ നിയന്ത്രണം എറണാകുളം ജില്ലയിൽ ഇന്നും കർശനമാക്കും. കഴിഞ്ഞ ദിവസം 3,300 ലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ 19,436 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ കൊവിഡ് കെയർ സെന്‍ററുകൾ നിറഞ്ഞു. ജില്ലയിൽ ഇനി 1,146 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്.
വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് സർക്കാർ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്സീൻ സ്റ്റോക്ക് ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പതിനായിരം ഡോസ് വാക്സീൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ തിങ്കളാഴ്ചത്തെ വാക്സീൻ വിതരണവും പ്രതിസന്ധിയിലാകും. എറണാകുളം സിറ്റി, ആലുവ റൂറൽ മേഖലകളിൽ പോലീസിന്‍റെ വാരന്ത്യ പരിശോധനയിൽ ഇന്നലെ മാത്രം 232 കേസുകൾ റജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 8050 പേരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു. ഇന്നും പരിശോധന തുടരുമെന്ന് പോലീസ് മേധാവിമാർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam