ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നു; ഷോപ്പിംഗ് കോംപ്ലക്സുകളിലെ പകുതി കടകൾക്കും അനുമതി

Published : May 18, 2020, 05:46 PM ISTUpdated : May 18, 2020, 05:59 PM IST
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നു; ഷോപ്പിംഗ് കോംപ്ലക്സുകളിലെ പകുതി കടകൾക്കും അനുമതി

Synopsis

എയർ കണ്ടീഷൻ ഒഴിവാക്കി ഹെയർ ഡ്രസിം​ഗ്, ഹെയർ കട്ട്, ഷേവിം​ഗ് ജോലികൾക്കായി ബാർബർ ഷോപ്പുകൾ തുറക്കാം. ഒരേ തോർത്ത് തന്നെ എല്ലാവർക്കും ഉപയോ​ഗിക്കാൻ പാടില്ല

തിരുവനന്തപുരം: മാളുകൾ അല്ലാത്ത ഷോപ്പിം​ഗ് കോംപ്ലക്സുകളിൽ ആകെയുള്ള കടകളുടെ പകുതി കടകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എയർ കണ്ടീഷൻ ഒഴിവാക്കി ഹെയർ ഡ്രസിം​ഗ്, ഹെയർ കട്ട്, ഷേവിം​ഗ് ജോലികൾക്കായി ബാർബർ ഷോപ്പുകൾ തുറക്കാം. ഒരേ തോർത്ത് തന്നെ എല്ലാവർക്കും ഉപയോ​ഗിക്കാൻ പാടില്ല. മുൻകൂടി ബുക്ക് ചെയ്ത് വേണം ബാർബർ ഷോപ്പിലേക്ക് ആളുകൾ എത്താൻ. ഒരേസമയം രണ്ട് പേർ മാത്രമേ കാത്തുനിൽക്കാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാത്രി ഒൻപത് വരെ പ്രവർത്തിപ്പിക്കാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം.

ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജിതമായി നടപ്പാക്കണം. അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണം. ഇതുവരെ അടഞ്ഞ് കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ മാത്രമേ തുറന്ന് പ്രവർത്തിക്കാവും എന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാൻ. ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി