'രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തിരിച്ചറിഞ്ഞു, സുധാകരൻ അതിനുള്ള വഴി വെട്ടുകയായിരുന്നു'; അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ആര്‍ നാസര്‍

Published : Mar 12, 2026, 04:01 PM IST
R Nasar

Synopsis

സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഎം ആലപ്പുഴ ജില്ല നേതൃത്വം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയിൽ മാറ്റമില്ലെന്നും സുധാകരന്‍റെ നിലപാടിനൊപ്പം പോകുന്ന ഒരാളും ആലപ്പുഴയിലെ പാര്‍ട്ടിയിലില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഎം ആലപ്പുഴ ജില്ല നേതൃത്വം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയിൽ മാറ്റമില്ലെന്നും സുധാകരന്‍റെ നിലപാടിനൊപ്പം പോകുന്ന ഒരാളും ആലപ്പുഴയിലെ പാര്‍ട്ടിയിലില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അമ്പലപ്പുഴയിൽ സിറ്റിങ് എംഎൽഎ എച്ച് സലാം തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനയാണ് നാസര്‍ നൽകിയത്. രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും സുധാകരൻ അതിനുള്ള വഴിവെട്ടുന്നതാണ് പിന്നീട് കണ്ടതെന്നും ആര്‍ നാസര്‍ പറഞ്ഞു. പുന്നപ്രയിൽ വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ലെന്ന എന്ന തരത്തിൽ പോസ്റ്റര്‍ ഒട്ടിക്കുന്നത് പരിശോധിക്കുമെന്നും ആര്‍ നാസര്‍ പറഞ്ഞു. പാർട്ടിക്ക് ഭയമില്ലെന്നും സുധാകരൻ സഖാവിനെ പോലെ ഒരാൾ ഇത്തരം ഒരു നിലപാട് എടുക്കുന്നതാണ് വിഷയമെന്നും ആര്‍ നാസര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന് ഇങ്ങനെ അപചയം ഉണ്ടാകും എന്ന് കരുതിയില്ല. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നത്. മത്സരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞെടുപ്പിനു ശേഷം പരാതി വന്നു. സുധാകരന്‍റെ ഭാഗം കേട്ടു. പരാതി പരിശോധിക്കാൻ കമ്മീഷനെ വെച്ചു. റിപ്പോർട്ടിൽ ചില ശുപാർശകൾ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചില നടപടികളുണ്ടായത്. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ ദീപശിഖ തെളിക്കുന്നത് ജി സുധാകരൻ ആണ്. വിഎസിന് വയ്യാതായശേഷം പാര്‍ട്ടി ദീപശിഖ തെളിയിക്കനായി സുധാകരനെയാണ് തെരഞ്ഞെടുത്തത്. എത്ര പൊതു പരിപാടികളിൽ ജി സുധാകരൻ പങ്കെടുത്തു. ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഘടകത്തിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടത് ജി സുധാകരനാണ്. അങ്ങനെയാണ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ബ്രാഞ്ച് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ശരിയല്ല.

 

സുധാകരന്‍റെ നിലപാട് സഹായിക്കുക യുഡിഎഫിനെയും ബിജെപിയെയും

 

 

ജി സുധാകരൻ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യുഡിഎഫിനെയും ബിജെപിയെയുമാണ് സഹായിക്കുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് ഒട്ടും ശരിയായില്ല. കേവലം ഒരു മുതിര്‍ന്ന നേതാവല്ല ജി സുധാകരൻ. മറ്റാര്‍ക്കും നൽകാത്ത പരിഗണന പാര്‍ട്ടി ജി സുധാകരന് നൽകി. പ്രായപരിധി മാനദണ്ഡപ്രകാരമാണ് മാറിയത്. പാര്‍ട്ടി എല്ലാം നൽകി. ജില്ലാ കമ്മിറ്റിയിൽ അദ്ദേഹമാണ് പങ്കെടുക്കാതെയിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രത്യേക മുറി ഉള്‍പ്പെടെ നൽകി. പാര്‍ട്ടി ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്
ഒളിവിലെ പ്രതി സെക്രട്ടേറിയറ്റില്‍! മുള്ളൻപ്പന്നിയെ കൊന്ന കേസിൽ പ്രതി ഒളിവിലെന്ന് വനംവകുപ്പ്, ക്യാമറ കണ്ടിട്ടും 'കൂളായി' വെള്ളനാട് ശശി