
കൊച്ചി: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മതിയായ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഒരിക്കൽ ചൈനയിൽ പോയപ്പോൾ സ്നേഹപൂർവ്വം ഇക്കാര്യം ഉണർത്തിയിരുന്നുവെന്നും കൊച്ചിയിലെ ഒരു സെമിനാറിൽ സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി. കേരളത്തിൽ എൽ ഡി എഫിന് തുടർ ഭരണം ഉറപ്പാണെന്നും ബേബി അവകാശപ്പെട്ടു. എൽ ഡി എഫിന്‍റെ ഭരണ മികവിൽ തന്നെയാണ് പ്രതീക്ഷ. ജനം എൽ ഡി എഫിന് അല്ലാതെ മറ്റാർക്കും വോട്ട് ചെയ്യില്ലെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ഭരണം ലഭിക്കും മുന്നേ മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിലെ വടംവലിയെയും ബേബി പരിഹസിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് എന്നായിരുന്നു യു ഡി എഫ് അവകാശ വാദം. ഇപ്പോൾ അധികാരത്തിനായി തമ്മിൽ തല്ലാണ്. ഇതൊക്കെ കണ്ട് ജനം ചിരിക്കുകയാണ്. ഇവരുടെ കയ്യിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥ എന്നാണ് എല്ലാവരും ആലോചിക്കുന്നത്. പണ്ടും ഫലം വരും മുമ്പ് സി എം പോസ്റ്റ് പങ്കു വയ്ക്കാൻ തീരുമാനിച്ച പാർട്ടി ആണ് കോൺഗ്രസ്. ഫലം വന്നപ്പോൾ എൽ ഡി എഫ് അധികാരം നേടി. അതെ ആവർത്തനം തന്നെയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും സി പി എം ജനറൽ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam