'തെറ്റ് തിരുത്തൽ നിർദ്ദേശം സമഗ്രമല്ല, സെക്രട്ടറിയേറ്റിന്റെ വീഴ്ചയിൽ സ്വയം വിമർശനമില്ല'; അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ കമ്മിറ്റി അംഗങ്ങൾ

Published : Sep 13, 2026, 09:31 PM IST
cpm flag

Synopsis

റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിക്കുന്നു.

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രൂക്ഷ വിമർശനം. റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിക്കുന്നു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരെടുത്ത് പറയാതെ, സ്ഥാനാർത്ഥി നിർണയം പാളിയതിലെ പൊതു പരാമർശം മാത്രമാണുള്ളത്.

ഇന്നത്തെ ചർച്ചയിൽ അഞ്ച് ജില്ലകളിലെ അംഗങ്ങളാണ് പങ്കെടുത്തത്. സിപിഎം വിശാല സംസ്ഥാന സമിതി ചർച്ചയിൽ കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തി. റിപ്പോർട്ടില്‍ തെറ്റ് തിരുത്തൽ നിർദ്ദേശം സമഗ്രമല്ലെന്നും സെക്രട്ടറിയേറ്റിന്റെ വീഴ്ചയിൽ സ്വയം വിമർശനമില്ലെന്നുമാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്വം അണികൾക്കും ജില്ലാ നേതൃത്വത്തിന്റെയും മാത്രമാക്കിയെന്നാണ് ഉയരുന്ന വിമർശനം. സ്ഥാനാർത്ഥി നിർണയം പാളിയതിൽ പൊതുപരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്. ഇന്നത്തെ ചർച്ച പൂർത്തിയായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവം, പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെ വീണ്ടും ചോദ്യം ചെയ്യും